ടി20 ലോകകപ്പിന് മുമ്പുള്ള പരമ്പര; എന്തിന് ഇഷാന്‍ കിഷനെ തഴഞ്ഞു? അഭ്യൂഹങ്ങളില്‍ ദ്രാവിഡിന്റെ മറുപടി

ജിതേഷ് ശര്‍മ്മയും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ഇടം കണ്ടെത്തിയ പരമ്പരയില്‍ കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടില്ല
ഇഷാന്‍ കിഷന്‍/ഫോട്ടോ: ട്വിറ്റർ
ഇഷാന്‍ കിഷന്‍/ഫോട്ടോ: ട്വിറ്റർ
Updated on
1 min read


ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരെ ഇന്നാരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താത്തതില്‍  കാരണം വ്യക്തമാക്കി കോച്ച് രാഹുല്‍ ദ്രാവിഡ്.

പരമ്പരയ്ക്കുള്ള ടീമില്‍  ഇഷാനെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇഷാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു. താരത്തിന്റെ ദുബായ് യാത്രയും ഒരു ടെലിവിഷന്‍ ഗെയിം ഷോയില്‍ പങ്കെടുത്തതും ടീം മാനേജ്‌മെന്റില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടാണ് പരമ്പരയില്‍ താരത്തെ ഒഴിവാക്കിയതെന്നുമാണ്  പ്രചരിച്ച അഭ്യൂഹങ്ങള്‍. 

എന്നാല്‍ അഫ്ഗാനെതിരെയുള്ള ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിനിടെ കോച്ച് രാഹുല്‍ ദ്രാവിഡ് അഭ്യൂഹങ്ങള്‍ എല്ലാം തള്ളി. ഇഷാന്‍ കിഷനെ ഇതുവരെ സെലക്ഷന് ലഭ്യമായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞത്. 

''അദ്ദേഹത്തെ ഇതുവരെ സെലക്ഷന് ലഭ്യമായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ലഭ്യമാകുമ്പോള്‍, അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കും, കൂടാതെ സെലക്ഷന് ലഭ്യമാകുമ്പോള്‍ അദ്ദേഹം തന്നെ അറിയിക്കും'' ദ്രാവിഡ് പറഞ്ഞു.

ജിതേഷ് ശര്‍മ്മയും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ഇടം കണ്ടെത്തിയ പരമ്പരയില്‍ കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 2024ലെ ടി20 ലോകകപ്പിന് മുമ്പുള്ള ടി20 പരമ്പരയെന്ന നിലയ്ക്ക് താരങ്ങള്‍ക്ക് കഴിവുകള്‍ തെളിയിക്കാന്‍ പറ്റിയ അവസരമായതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര വളരെ നിര്‍ണായകമാണ്.

14 മാസത്തിന് ശേഷം രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ് ലിയുടെയും ടി20 ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവ് പരമ്പരയില്‍ ഏറെ ശ്രദ്ധനേടുന്ന ഘടകമാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com