ഇന്ത്യയുടെ നായക ഇതിഹാസം! ധോനി ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍

ഐസിസിയുടെ ആദരം ലഭിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരം
MS Dhoni into the ICC Hall of Fame
എംഎസ് ധോനി (MS Dhoni) X
Updated on
1 min read

ദുബായ്: ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോനി (MS Dhoni) ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിച്ച് ആദരം ഏറ്റുവാങ്ങുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമാണ് ധോനി. 2020ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. വിരമിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ഐസിസിയുടെ ആദരം.

ധോനിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങളായ ഗ്രെയം സ്മിത്ത്, ഹാഷിം അംല, ന്യൂസിലന്‍ഡ് ഇതിഹാസ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി, ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, വനിതാ ഇതിഹാസങ്ങളായ ഇംഗ്ലണ്ടിന്റെ സാറ ടെയ്‌ലര്‍, പാകിസ്ഥാന്റെ സന മിര്‍ എന്നിവരും ഹാള്‍ ഓഫ് ഫെയ്മില്‍ പുതിയതായി ഇടംപിടിച്ചു.

ഇന്ത്യ സംഭാവന ചെയ്ത എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളാണ് ധോനി. ധോനിക്കു കീഴില്‍ 2011ലെ ഏകദിന ലോകകപ്പ്, 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2013 ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ധോനിയുടെ നായക മികവിലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2009ലാണ് ഇന്ത്യ തലപ്പത്തേക്ക് കയറിയത്. 2010, 2016 വര്‍ഷങ്ങളില്‍ ഇന്ത്യയെ ഏഷ്യാ കപ്പ് കിരീട നേട്ടത്തിലേക്കും നയിച്ചു. ഐസിസിയുടെ മൂന്ന് വ്യത്യസ്ത ട്രോഫികള്‍ നേടിയ ഏക നായകനും ധോനിയാണ്.

റാഞ്ചിയില്‍ നിന്നു ഇന്ത്യന്‍ ടീമിലേക്ക് വന്നു അതുവരെയുണ്ടായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സങ്കല്‍പ്പത്തെ പോലും പൊളിച്ചെഴുതിയാണ് ധോനി ചരിത്രമെഴുതി ടീമിന്റെ പടിയിറങ്ങിയത്. 2004ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറി. അരങ്ങേറി അധികം താമസിയാതെ തന്നെ അദ്ദേഹം പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ വെടിക്കെട്ട് ബാറ്റിങുമായി 148 റണ്‍സടിച്ചാണ് ധോനി വരവറയിച്ചത്.

2007ല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായി. 2008ല്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തും ധോനിയെത്തി.

4000 ടെസ്റ്റ് റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ധോനി. ഏറ്റവും കൂടുതല്‍ പേരെ വിക്കറ്റിനു പിന്നില്‍ പുറത്താക്കിയ ഇന്ത്യന്‍ കീപ്പറും ധോനിയാണ്. ഏകദിനത്തില്‍ 10,773 റണ്‍സ്. 10 സെഞ്ച്വറികളും 73 അര്‍ധ സെഞ്ച്വറികളും നേടി.

ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ എത്തിയ ഇന്ത്യന്‍ താരങ്ങള്‍

സുനില്‍ ഗാവസ്‌കര്‍

കപില്‍ ദേവ്

ബിഷന്‍ സിങ് ബേദി

അനില്‍ കുംബ്ലെ

രാഹുല്‍ ദ്രാവിഡ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

വിനു മങ്കാദ്

ഡയാന എഡുല്‍ജി

വിരേന്ദര്‍ സെവാഗ്

നീതു ഡേവിഡ്

എംഎസ് ധോനി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com