പന്തിനും സെഞ്ച്വറി! ലീഡ്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന്റെ ധീരമായ പ്രഖ്യാപനം

യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു
Pant hits 7th Test century celebration
Rishabh Pantx
Updated on
2 min read

ലണ്ടന്‍: ആദ്യം യശസ്വി ജയ്‌സ്വാള്‍ വക പിന്നാലെ ക്യാപ്റ്റന്‍ ഗില്ലിന്റെ ഊഴം രണ്ടാം ദിനത്തില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തും. മൂന്ന് കിടിലന്‍ സെഞ്ച്വറികളോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ തലമുറ മാറ്റത്തിന്റെ ഉജ്ജ്വല പ്രഖ്യാപനം. മൂന്ന് ശതകങ്ങളുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെന്ന നിലയില്‍. ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് പന്ത് ലീഡ്‌സില്‍ കുറിച്ചത്. സ്വന്തം സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സിക്‌സര്‍ തൂക്കിയാണ് പന്ത് 105 റണ്‍സിലെത്തിയത്. 146 പന്തുകള്‍ നേരിട്ട് 10 ഫോറുകളും 4 സിക്‌സുകളും പറത്തിയാണ് പന്ത് ശതകം തൊട്ടത്. പന്ത് സെഞ്ച്വറി കുറിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ ഗില്‍ പുറത്തായി. താരം 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും പറത്തി 147 റണ്‍സുമായി മടങ്ങി. ഷൊയ്ബ് ബഷീറിനാണ് വിക്കറ്റ്. നിലവില്‍ പന്ത് 113 റണ്‍സുമായി ക്രീസില്‍.

ക്യാപ്റ്റനായുള്ള വരവ് ഇംഗ്ലീഷ് മണ്ണില്‍ ശതകവുമായി ശുഭ്മാന്‍ ഗില്‍ കൊണ്ടാടിയിരുന്നു. യശസ്വി ജയ്സ്വാളിനു പിന്നാലെയാണ് ഗില്ലും ചരിത്രമെഴുതിയത്. 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം ഗില്‍ 102 റണ്‍സ് കുറിച്ചു. ഫോറടിച്ചാണ് ക്യാപ്റ്റന്‍ ഗില്‍ ശതകം തൊട്ടത്. ഗില്ലിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

കിടിലന്‍ സെഞ്ച്വറിയുമായി യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ധീരമായ ഇന്നിങ്സിനു പിന്നാലെയാണ് ഗില്ലും 100 കടന്നത്. ശതകം കടന്നതിനു പിന്നാലെ യശസ്വി മടങ്ങി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് മടക്കിയത്. 144 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്സും സഹിതം യശസ്വി 100 റണ്‍സിലെത്തി. 101 റണ്‍സില്‍ ഔട്ടായി മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് യശസ്വി കുറിച്ചത്. ഇംഗ്ലീഷ് മണ്ണിലെ കന്നി പോരാട്ടത്തില്‍ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായും യശസ്വി മാറി.

തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യയെ ക്യാപ്റ്റന്‍ ഗില്ലിനെ കൂട്ടുപിടിച്ച് യശസ്വിയാണ് ട്രാക്കിലാക്കിയത്. ഓപ്പണിങില്‍ കെഎല്‍ രാഹുലുമായും താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം കരുത്തുറ്റ ബാറ്റിങുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും ക്രീസില്‍ നിന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗില്‍ അര്‍ധ സെഞ്ച്വറിയടിച്ചു തന്നെ ആഘോഷമാക്കി.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സെന്ന നിലയില്‍. ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് പന്ത് ലീഡ്‌സില്‍ കുറിച്ചത്. സ്വന്തം സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സിക്‌സര്‍ തൂക്കിയാണ് പന്ത് 105 റണ്‍സിലെത്തിയത്. 146 പന്തുകള്‍ നേരിട്ട് 10 ഫോറുകളും 4 സിക്‌സുകളും പറത്തിയാണ് പന്ത് ശതകം തൊട്ടത്. മികച്ച പിന്തുണയുമായി ഗില്‍ ക്രീസില്‍ തുടരുന്നു. 19 ഫോറും ഒരു സിക്‌സും സഹിതം ഗില്‍ 144 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 91ല്‍ നില്‍ക്കെ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ബ്രയ്ഡന്‍ കര്‍സാണ് രാഹുലിനെ മടക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. രാഹുല്‍ 78 പന്തില്‍ 8 ഫോറുകള്‍ സഹിതം 42 റണ്‍സെടുത്തു പുറത്തായി.

പിന്നാലെ ക്രീസിലെത്തിയത് അരങ്ങേറ്റക്കാരന്‍ ബി സായ് സുദര്‍ശനാണ്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം താരത്തിനു നിരാശയാണ് നല്‍കിയത്. 4 പന്തുകള്‍ നേരിട്ട് സായ് പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കിയാണ് സായ് മടങ്ങിയത്.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Shubman Gill and Rishabh Pant continue to pile on the runs, adding over 150 for the fourth wicket to extend India's dominance in the first Test against England at Leeds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com