115 റണ്‍സിന്റെ മിന്നും ജയം; പാകിസ്ഥാനെ തകര്‍ത്ത് കിവികള്‍, പരമ്പര ഉറപ്പിച്ചു

നാലാം ടി20യില്‍ ജയം സ്വന്തമാക്കി പരമ്പര 3-1നു ഉറപ്പിച്ചു
New Zealand clinches series
ന്യൂസിലൻഡ് ടീംഎക്സ്
Updated on
1 min read

മൗണ്ട് മൗന്‍ഗനൂയി: പാകിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. നാലാം പോരാട്ടത്തില്‍ 115 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് അവര്‍ പിടിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 3-1നു ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റുകള്‍ നഷ്ടത്തില്‍ 220 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. പാക് പോരാട്ടം 16.2 ഓവറില്‍ 105 റണ്‍സില്‍ അവസാനിച്ചു.

വിജയത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനായി രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അബ്ദുല്‍ സമദ് 30 പന്തില്‍ 44 റണ്‍സെടുത്തു. 4 ഫോറും 2 സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. താരമാണ് ടോപ് സ്‌കോറര്‍. 16 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം ഇര്‍ഫാന്‍ ഖാന്‍ 24 റണ്‍സെടുത്തു. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 12 റണ്‍സാണ് മൂന്നാമത്തെ ടോപ് സ്‌കോര്‍.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജേക്കബ് ഡഫിയുടെ മാരക ബൗളിങാണ് പാകിസ്ഥാനെ തകര്‍ത്തത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സകരി ഫോക്‌സ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. വില്‍ ഓറൂര്‍ക്, ജെയിംസ് നീഷം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഫിന്‍ അല്ലന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് കിവികള്‍ക്കു കരുത്തായത്. താരം 20 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം താരം 50 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ടിം സിഫെര്‍ട് 22 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്.

ക്യാപ്റ്റന്‍ മിച്ചല്‍ ബ്രെയ്‌സ്‌വെലും മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 26 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 46 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ (29), മാര്‍ക് ചാപ്മാന്‍ (24) എന്നിവരും തിളങ്ങി.

പാകിസ്ഥാനായി ഹാരിസ് റൗഫ് 3 വിക്കറ്റെടുത്തു. അബ്രാര്‍ അഹമദിനു 2 വിക്കറ്റുകള്‍. അബ്ബാസ് അഫ്രീദി 1 വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com