ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനു കനത്ത തിരിച്ചടി നൽകിയിരുന്നു. നിലവിൽ ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസവുമായ വീരേന്ദർ സെവാഗ് അതിനിടെ രംഗത്തെത്തി. താരം ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തി. ഭീകരവാദികൾക്കു സഹായം നൽകുന്ന പകിസ്ഥാനാണ് യുദ്ധമെന്ന തീരുമാനം എടുത്തതെന്നു സെവാഗ് പറയുന്നു.
'അടങ്ങിയിരുന്നു പ്രശ്നം പരിഹരിക്കാനുള്ള അവസരം പാകിസ്ഥാനു മുന്നിലുണ്ടായിരുന്നു. എന്നിട്ടും അവർ യുദ്ധം മതിയെന്നു തീരുമാനിച്ചു. ഭീകരവാദവുമായി ചേർത്തു അവർക്കുള്ള സമ്പാദ്യം സംരക്ഷിക്കാനാണ് ഈ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങട്ടെ എന്നു പാകിസ്ഥാൻ ചിന്തിച്ചത്. അതിൽത്തന്നെ പാകിസ്ഥാനെക്കുറിച്ച് എല്ലാമുണ്ട്. എറ്റവും അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ സൈന്യം തിരിച്ചടിച്ചിരിക്കും. അതിന്റെ കരുത്ത് താങ്ങാൻ പാകിസ്ഥാന് കഴിയില്ല'- സെവാഗ് കുറിച്ചു.
മുൻ ഓപ്പണർ ശിഖർ ധവാനും സൈന്യത്തിനു പിന്തുണയുമായി രംഗത്തെത്തി. കരുത്തോടെ നമ്മെ കാക്കുന്ന ധീര സൈനികരോട് അങ്ങയറ്റത്തെ ബഹുമാനമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.