ഹാദിയ കേസിനു മേല്‍നോട്ടം വഹിക്കാനില്ല: ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം മേല്‍നോട്ടത്തില്‍നിന്ന ഒഴിവാകുന്നത് എ്ന്നാണ് റിപ്പോര്‍ട്ടുകള്‍
ഹാദിയ കേസിനു മേല്‍നോട്ടം വഹിക്കാനില്ല: ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് റിട്ട. ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍. ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം മേല്‍നോട്ടത്തില്‍നിന്ന ഒഴിവാകുന്നത് എ്ന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേസ് എന്‍ഐഎ അന്വേഷിക്കാന്‍ നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസിന്റെ മേല്‍നോട്ടത്തിന് ജസ്റ്റിസ് കെഎസ് രാധാകൃഷ്ണനെയാണ് സുപ്രിം കോടതി ആദ്യം നിര്‍ദേശിച്ചത് എന്നാണ് സൂചന. എന്നാല്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒരാള്‍ മേല്‍നോട്ടം വഹിക്കുന്നതാണ് നല്ലതെന്ന്, ഹാദിയയെ വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചത്അനുസരിച്ച് ജസ്റ്റിസ് ആര്‍വി രവീന്ദ്രനെ നിയോഗിക്കുകയായിരുന്നു. 


കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കൂടി ആവശ്യം കണക്കിലെടുത്താണ് സുപ്രിം കോടതി ഉത്തരവ്. അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു.

അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com