നഴ്‌സുമാരുടെ സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; വേതന വിഷയത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം 

ഇനിയും മാനേജുമെന്റുകള്‍ വേതനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം
നഴ്‌സുമാരുടെ സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; വേതന വിഷയത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം 

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനയാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മിനിമം വേതനത്തില്‍ മാനേജുമെന്റുകള്‍ ഇന്നുതന്നെ തീരുമാനം എടുത്തില്ലെങ്കില്‍ വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. സമരം ചെയ്യുന്ന നഴ്‌സമുമാരുടെ സംഘടനയുമായി തൊഴില്‍,ആരോഗ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വരം കടുപ്പിച്ചിരിക്കുന്നത്. ഇനി ചര്‍ച്ച നീട്ടികൊണ്ടുപോകാനാകില്ലായെന്നാണ് സര്‍ക്കാര്‍ നിലപാട്. രണ്ടുമണിക്കൂറായി തുടരുന്ന ചര്‍ച്ചയില്‍ നിന്ന് മാനേജുമെന്റുകള്‍ക്ക് തീരുമാനം എടുക്കാന്‍വേണ്ടി തത്ക്കാലത്തേക്ക് മന്ത്രിമാര്‍ മാറി നില്‍ക്കുകയാണ്. തൊഴില്‍വകുപ്പ് പ്രതിനിധികളും മാനേജുമെന്റ്   പ്രതിനിധികളുംമാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ പുങ്കെടുക്കുന്നത്. ഇവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും മന്ത്രിമാര്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇനിയും മാനേജുമെന്റുകള്‍ വേതനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കുക,100 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ നിരക്കില്‍ വേതനം നല്‍കുക എന്നിവയാണ് നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com