കുറുമാലിയിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; തുമ്പൂര്‍മൂഴി നിറഞ്ഞൊഴുകുന്നു, തൃശൂരില്‍ അതീവജാഗ്രത - വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത
ഷോളയാര്‍ ഡാമില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു
ഷോളയാര്‍ ഡാമില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു
Updated on
1 min read

തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്ററില്‍ നിന്ന് 13 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിലവിലെ എട്ട് ഇഞ്ച് ഇനിയും ഉയര്‍ത്തിയേക്കും.

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു
 
ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നതിനാല്‍ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും.ഡാമിന്റെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലേയ്ക്ക് നിര്‍ബന്ധമായും മാറി താമസിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നു

പറമ്പിക്കുളത്ത് നിന്ന്  ജലമൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു തുടങ്ങി.  പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നാണ് ചാലക്കുടി പുഴയില്‍ വെള്ളമെത്തുന്നത്.  ചാലക്കുടി പുഴയില്‍ തുമ്പൂര്‍മുഴി ഭാഗത്ത് വെള്ളം നിറഞ്ഞൊഴുകുകയാണ്. വൈകീട്ട് നാലുമണിക്കും ആറുമണിക്കും ഇടയില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരും. 

ആദ്യ ഘട്ടത്തില്‍ അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂര്‍, പൊയ്യ മേഖലകളില്‍ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം. ചാലക്കുടി പുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com