മലപ്പുറം : മലപ്പുറം കൊണ്ടോട്ടി കൊട്ടൂക്കരയില്‍ 21 വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 15 കാരന്റെ മൊബൈല്‍ഫോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും.
മൊബൈല്‍ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയിലാണ് പത്താംക്ലാസ്സുകാരന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വിദ്യാർത്ഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാർഥി വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ