വർക്ക്‌ ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും: മുഖ്യമന്ത്രി

കാർഷിക –-ടൂറിസം ഉൾപ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം
Updated on
1 min read

കണ്ണൂർ: വർക്ക്‌ ഫ്രം ഹോം വ്യാപകമാക്കി  20 ലക്ഷം പേർക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സൃഷ്ടിക്ക്‌ തൊഴിൽ അനിവാര്യമാണ്.  കാർഷിക –-ടൂറിസം ഉൾപ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. പാലയാട്‌ സിഡ്കോ വ്യവസായ എസ്‌റ്റേറ്റ്‌ നവീകരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സർക്കാർ അധികാരമേറ്റ്‌ ചുരുങ്ങിയ കാലയളവിൽ 3220 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി. 4299 ചെറുകിട–-ഇടത്തരം യൂണിറ്റ്‌ തുടങ്ങി. ഇതിലൂടെ 17,448 തൊഴിലവസരം സൃഷ്‌ടിച്ചു.  അപൂർവം ചിലർ ഇടുങ്ങിയ മനസ്സോടെ വികസനം വേണ്ട എന്ന്‌ ചിന്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാൻ സർക്കാർ ഒട്ടേറെ നടപടി സ്വീകരിച്ചു. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ സംസ്ഥാന–-ജില്ലാ തലത്തിൽ സ്‌റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കാൻ നിയമം കൊണ്ടുവന്നു. വ്യവസായശാലകളിൽ കേന്ദ്രീകൃത പരിശോധനാ സംവിധാനം തുടങ്ങി. അതിവേഗം വ്യവസായം തുടങ്ങാൻ നടപടി ലഘൂകരിച്ചു. 

50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഏഴുദിവസത്തിനകം ലൈസൻസ്‌ നൽകും. ഈ രീതിയിൽ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com