അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു

അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. ഈ സമയം കുളയട്ട മൂക്കിൽ കയറിയതാകാമെന്നാണ് കരുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കട്ടപ്പന: മൂന്നാഴ്ച മുൻപ് മുഖം കഴുകവെ മൂക്കിനുള്ളിലേക്ക് കയറിയ കുളയട്ടയെ യുവാവിന്റെ മൂക്കിൽ നിന്ന് പുറത്തെടുത്തു. ജീവനോടെയാണ് കുളയട്ടയെ പുറത്തെടുത്തത്. കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാം (38) ആണ് കുളയട്ട മൂലം വലഞ്ഞത്. ഡിപിന്റെ വലതു മൂക്കിലാണ് കുളയട്ട കയറിയത്. 

4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട ആയിരുന്നു ഇത്. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. ഈ സമയം കുളയട്ട മൂക്കിൽ കയറിയതാകാമെന്നാണ് കരുതുന്നത്. മൂന്നാഴ്ച മുൻപാണ് ഡിപിന് പല അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങിയത്. വലത് മൂക്കിലൂടെയും വായിലൂടെയും ഇടയ്ക്ക് രക്തം വന്നിരുന്നു.

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം

രക്തം വരുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ആ​ദ്യം കാര്യമാക്കിയില്ല. എന്നാൽ ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടു.  ഇതോടെ ആശുപത്രിയിൽ എത്തി എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഇതോടെ ഡോക്ടർ 5 ദിവസത്തെ മരുന്ന് നൽകി വിട്ടു. 

എന്നാൽ 3 ദിവസത്തിന് ശേഷവും മാറ്റം ഉണ്ടായില്ല.  ഇതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 3 ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.  പിന്നാലെ 7 ദിവസം ആയുർവേദവും പരീക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിൽ ഇവർ ചികിത്സയ്ക്ക് എത്തി.

മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ്  മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടത്. തുടർന്ന് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുത്തു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com