മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍

ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജ്‌
തൃശൂര്‍ മെഡിക്കല്‍ കോളജ്‌

തൃശൂര്‍: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുനല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഗുരുതരവീഴ്ച. പിന്നീട് മൃതദേഹം തിരികെ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.  വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ തിരികെ എത്തിച്ചത്. 

ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്. ഇന്നലെയാണ് യൂസഫ് മരിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇല്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ ഡ്യൂട്ടി ഡോക്ടര്‍ എത്തിയപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. 

ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതിന് പിന്നാലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും.

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജന്‍സിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തില്‍ പരിക്കേറ്റ യൂസഫ് ഓര്‍ത്തോ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com