കൊച്ചി: പുതുവൈപ്പിലെ എൽപിജി പ്ലാൻറ് മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ കുട്ടികളെ പരിചയാക്കിയെന്ന് ആരോപിച്ച് അമ്മമാർക്കെതിരെ പൊലീസ് ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. കുഞ്ഞുങ്ങൾ അമ്മമാരുടെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാണ് പോവേണ്ടതെന്ന് നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റേതാണ് വിധി. സമരത്തിൻറെ ഭാഗമായി പ്രായപൂർത്തിയാകാത്ത കുട്ടികളുമായി കൊച്ചി നഗരത്തിലേക്ക് മാർച്ച് ചെയ്ത സംഘത്തിലെ ആറ് അമ്മമാർക്കെതിരെയാണ് കേസെടുത്തിരുന്നത്. ജുവനൈൽ ആക്ട് ലംഘിച്ചെന്നാരോപിച്ച് മുളവുകാട് പോലീസ് ആണ് കേസെടുത്തത്.
2017ലാണ് സംഭവം. കേസിൽ വിചാരണ നടക്കവെയാണ് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റു കേസുകൾ അതിൻറെ സ്വഭാവമനുസരിച്ച് നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ