പോത്തന്‍കോട് കൊലപാതകക്കേസ്; പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ കോടതി

പ്രതിക്കു നല്‍കാനുള്ള പകര്‍പ്പും അനുബന്ധ രേഖകളും ഇല്ലാത്തതിനാലാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കാതെ കോടതി. പ്രതിക്കു നല്‍കാനുള്ള പകര്‍പ്പും അനുബന്ധ രേഖകളും ഇല്ലാത്തതിനാലാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്. രേഖകള്‍ അടുത്തദിവസം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് 87-ാം ദിവസമാണ് 150 പേജ് വരുന്ന കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. 

കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെട്ടിയെടുത്ത കാല്‍പ്പാദം വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങളും 99 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. 11 പ്രതികളാണ് കേസില്‍. ഡിസംബര്‍ 11ന് ഉച്ചയ്ക്കാണ് ബന്ധുവീട്ടില്‍വച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ ആഹ്ലാദപ്രകടനം നടത്തിയശേഷം റോഡിലേക്കു വലിച്ചെറിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com