പത്തനംതിട്ട: ചാരുംമൂട് സംഘര്‍ഷത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളമനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ് സോളമന്‍. സംഘര്‍ഷത്തില്‍ ചാരുംമൂട് ഗ്രാമപഞ്ചായത്ത് അംഗവും ഡിസിസി സെക്രട്ടറി അടക്കം അഞ്ച് പേര്‍ അറസ്റ്റിലായി.
ക്രിമിനല്‍ കേസാണ് എല്ലാ പ്രതികള്‍ക്കുമേല്‍ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണവുമുണ്ട്. ഇതതോടെ സഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലയാവരുടെ എണ്ണം 18 ആയി.
കഴിഞ്ഞ ദിവസം കോൺഗ്രസ്, സിപിഐ പ്രവർത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ അക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ കണ്ടാലറിയാവുന്നവരടക്കം 350ലധികം പേർക്കെതിരെയാണ് കേസ്.
കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുന്നിൽ സിപിഐ പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ആദ്യം സിപിഐ പ്രവർത്തകർ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നീക്കിയിരുന്നു. തുടർന്ന് സിപിഐ പ്രവർത്തകർ വീണ്ടും കൊടിമരം സ്ഥാപിച്ചു. ബുധനാഴ്ച വൈകീട്ട് കൊടിമരം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കാൻ ശ്രമിക്കുകയും കൊടിമരം സംരക്ഷിക്കാൻ സിപിഐ പ്രവർത്തകർ രംഗത്തിറങ്ങുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പൊലീസ് ഇടപെട്ടെങ്കിലും ഇരുഭാഗത്തെയും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് കല്ലേറും തമ്മിൽതല്ലുമുണ്ടായി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തു. അക്രമത്തിൽ കോൺഗ്രസ്-സിപിഐ പ്രവർത്തകരും പൊലീസും ഉൾപ്പെടെ 25ലധികം പേർക്കാണ് പരിക്കേറ്റത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
