ഉറ്റ സുഹൃത്തിന്റെ ഭാര്യയെ ഇലന്തൂരിലെത്തിക്കാൻ ശ്രമം, നിർണായകമായത് ഷാഫിയുടെ വാനിൽ പത്മ കയറുന്നതിന്റെ സിസിടിവി ദൃശ്യം

ലോട്ടറി വിൽപനയും മറ്റും നടത്തുന്ന പല സ്ത്രീകളേയും വലിയ തുക വാ​ഗ്ദാനം ചെയ്ത് ഇയാൾ സമീപിച്ചിരുന്നു
പ്രതി ഷാഫി, കൊല്ലപ്പെട്ട പത്മ, റോസ്ലിൻ,
പ്രതി ഷാഫി, കൊല്ലപ്പെട്ട പത്മ, റോസ്ലിൻ,

കൊച്ചി; ഇലന്തൂർ നരബലിയിലെ മുഖ്യപ്രതി ഷാഫി ലൈം​ഗിക വൈകൃതത്തിന് അടമയാണെന്ന് പൊലീസ്. പണം മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യം. ഉറ്റ സുഹൃത്തിന്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചു. ലോട്ടറി വിൽപനയും മറ്റും നടത്തുന്ന പല സ്ത്രീകളേയും വലിയ തുക വാ​ഗ്ദാനം ചെയ്ത് ഇയാൾ സമീപിച്ചിരുന്നു. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയതും സ്ത്രീകൾ നൽകിയ സൂചനകളിൽ നിന്നാണ്. 

കഴിഞ്ഞ 27നാണ് സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പത്മയുടെ ഫോണിലേക്കുവന്ന കോളുകളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ഇതിൽനിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടർന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. 

പത്മത്തിന്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പൊലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. പത്മത്തെ സമീപിക്കുന്നതിനു മുൻപ് ഇവരിൽ ചിലരെയും ഷാഫി പണം വാഗ്ദാനം ചെയ്തു സമീപിച്ചിരുന്നു. ഷാഫിക്ക്‌ കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു.

പത്മ ലോട്ടറി വിൽപ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാനിൽ ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഷാഫിയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ പത്തനംതിട്ടയിലെ ഭഗവൽ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി. ഇത് അനുസരിച്ച് പത്മയെക്കുറിച്ചുള്ള വിവരം തേടി കടവന്ത്ര പൊലീസ് അറന്മുള പൊലീസിനെ സമീപിച്ചത്. പത്മയുടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നിൽ വീട്ടിലെത്തി. ഒക്ടോബർ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്. 

പത്മ എന്ന സ്ത്രീയെ കാണാതായെന്നും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവൽസിങ്ങിനോടും ലൈലയോടും എസ്ഐ പറഞ്ഞു. വാട്സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവൽസിങ് പറഞ്ഞൊഴിഞ്ഞെങ്കിലും ഭാര്യ ലൈല പരിഭ്രാന്തയായി. ഇതോടെ പൊലീസുകാർക്ക് സംശയമായി. തുടർന്ന് ഇരുവരുടേയും ചിത്രങ്ങൾ പകർത്തുകയും തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നും ആശ്യപ്പെട്ടു. പിന്നീട് ഷാഫിയെ കൊച്ചിയിൽനിന്ന്‌ പിടികൂടിയപ്പോഴാണ് നരബലിയുടെ വിശദവിവരങ്ങളറിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com