

തിരുവനന്തപുരം; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയിൽ ഇന്നലെയാണ് ഒടിടി പ്ലാറ്റ്ഫോമായ എസ്മയ്ക്കും സംവിധായിക ലക്ഷ്മി ദീപ്തയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ പരാതി എസ്മയുടെ പ്രമോഷൻ തന്ത്രമാണോ എന്ന സംശയത്തിലാണ് പൊലീസ്. പരാതിയുമായി യുവാവ് രംഗത്തെത്തിയതിനു പിന്നാലെ ടീസർ പുറത്തുവന്നിരുന്നു. കൂടാതെ പരാതിക്കാരൻ കരാർ ഒപ്പുവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തെത്തി. ഇതോടെയാണ് ജനശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണോ ഇതെന്ന് പൊലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. കരാറിന്റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം ചർച്ചയായതോടെ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു ഒടിടി പ്ലാറ്റ്ഫോം ഉടമകൾക്കും സിനിമയുടെ സംവിധായികയുമാണ് കേസിലെ പ്രതികൾ.
അരുവിക്കരയിൽ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി.
എന്നാൽ സംവിധായിക ആരോപണങ്ങൾ തള്ളി. അശ്ലീല ചിത്രമാണെന്ന് യുവാവിനെ അറിയിച്ചിരുന്നുവെന്നും ഓഡിഷനിലൂടെയാണ് നടനെ തെരഞ്ഞെടുത്തതെന്നും സംവിധായിക ലക്ഷ്മി ദീപ്ത പറയുന്നത്. അതിനിടെ മറ്റൊരു യുവതി കൂടെ യെസ്മയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
