പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍; ദര്‍ശന സായൂജ്യം നേടി ദുര്‍ഗ്ഗാ സ്റ്റാലിന്‍

പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇമവെട്ടാതെ തൊഴുത് കൊണ്ട് കണ്‍നിറയെ കണ്ടു
ഗുരുവായൂരപ്പന് ദുര്‍ഗ്ഗാ സ്റ്റാലിന്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചപ്പോള്‍
ഗുരുവായൂരപ്പന് ദുര്‍ഗ്ഗാ സ്റ്റാലിന്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചപ്പോള്‍

തൃശൂര്‍:  പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇമവെട്ടാതെ തൊഴുത് കൊണ്ട് കണ്‍നിറയെ കണ്ടു. സ്വര്‍ണ കിരീടം സമര്‍പ്പിച്ച ധന്യതയില്‍ ഭക്തിനിര്‍വൃതിയിലായിയിരുന്നു ദുര്‍ഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയും.

ഗുരുവായൂരപ്പന് വഴിപാടായി 32 പവനോളം തൂക്കംവരുന്ന സ്വര്‍ണ കിരിടവും ചന്ദനം അരക്കുന്ന  ഉപകരണവുമാണ് ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇന്ന് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. രാവിലെ 11.15 ഓടേയാണ് ദുര്‍ഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കള്‍ക്കൊപ്പം ഗുരുവായൂരിലെത്തിയത്.

ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ദുര്‍ഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുമ്പേ ക്ഷേത്രത്തിലെത്തിയ അവര്‍ നാക്കിലയില്‍ സ്വര്‍ണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. 

കാണിക്കയര്‍പ്പിച്ച ശേഷം ഗുരുവായൂരപ്പ ദര്‍ശനം നടത്തി. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി ചന്ദനം അരക്കാനുള്ള ഉപകരണം സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം, താന്‍ സമര്‍പ്പിച്ച പൊന്നിന്‍ കിരീടമണിഞ്ഞ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ദര്‍ശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. ദുര്‍ഗ്ഗാ സ്റ്റാലിനും ഭക്തര്‍ക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന ഭഗവാന്റെ പ്രസാദം ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com