ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാല്‍ സഹിക്കുമോ?; നടി അനുശ്രീ

ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്.
നടി അനുശ്രീ
നടി അനുശ്രീ
Updated on
1 min read

പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് നടി അനുശ്രീ. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.

'ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്' നടി പറഞ്ഞു. സ്പിക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട് വിവാദത്തിനിടെയാണ് നടിയുടെ പ്രതികരണം.

ഗണേശോത്സവ വേദിയില്‍വെച്ച്  തന്റെ പുതിയ ചിത്രത്തിന്റെ പേരും ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചു. ജയ് ഗണേഷ് എന്നാണ് ഉണ്ണിയുടെ പുതിയ ചിത്രത്തിന്റെ പേര്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനത്തിന് പിന്നലെ സിനിമയുടെ കുടുതല്‍ വിവരങ്ങള്‍ രഞ്ജിത് ശങ്കറും ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തില്‍ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ജയ് ഗണേശിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മാളികപ്പുറം പുറത്തിറങ്ങിയശേഷം ഏഴുമാസത്തിനിടെ ഉണ്ണിയുടേതായി ഒരു സിനിമയും ചിത്രീകരിച്ചിട്ടില്ല. ശരിയായ തിരക്കഥയ്ക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ജയ് ഗണേഷിനേക്കുറിച്ച് ചര്‍ച്ച ചെയ്തു. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഞാന്‍ എന്റെ നടനേയും കണ്ടെത്തി. ഞങ്ങള്‍ ഇരുവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വഴിയിലെ ഓരോ ചുവടും ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിത് ശങ്കര്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com