

കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗർഭിണിയായതിൽ നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനി നൽകിയ ഹർജിയാണ് ജസ്റ്റിസ് സിഎസ് സുധ തള്ളിയത്.
കീഴ്ക്കോടതി ഹർജി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില കേസുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാൽ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
