ട്യൂഷന് പോകാൻ മടി; തട്ടിക്കൊണ്ടു പോകൽ നാടകം, പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വിദ്യാർഥി

തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് വിദ്യാർഥി പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: പഠിക്കാനുള്ള മടി കാരണം വിദ്യാർഥിയുടെ തട്ടിക്കൊണ്ടു പോകൽ നാടകം. തന്നെ ഒരു സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നറിയിച്ച് ചവറയിൽ വിദ്യാർഥി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി.

വെള്ളിയാഴ്‌ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിക്ക് തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് വിദ്യാർഥി വീട്ടുകാരോട് പറഞ്ഞു.ഉടൻ പൊലീസിലറിയിച്ചു . കാവിനു സമീപത്തു നിന്നും രണ്ടു പേർ നടന്നുവരുന്നതിന് പിന്നാലെ ഒരു കാർ വന്നെന്നും അത് കണ്ട് താൻ ഓടി രക്ഷപ്പെട്ടെന്നുമാണ് വിദ്യാർഥി പറഞ്ഞത്.

സംഭവം നടന്നു എന്നു പറയുന്ന കാവിന് സമീപത്ത് പുറത്തു നിന്നും ആളുകൾ വരാറുണ്ട്. അങ്ങനെ ആരെങ്കിലും വന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടു പോകാൻ വരുന്നെന്ന് തോന്നിയതാകാമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം.

എന്നാൽ പിന്നീടാണ് കഥയിലെ ട്വിസ്റ്റ് പുറത്തു വരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ ട്യൂഷന് പോകാനുള്ള മടി കാരണമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com