

കാസർകോട്: കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ രമ നടത്തിയ പരാമർശങ്ങൾക്കെതിരെ വിദ്യർഥികൾ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോളജിൽ വിദ്യാർഥികൾക്കിടയിൽ റാഗിങ്ങും ലഹരി ഉപയോഗവും വിൽപനയുമൊക്കെ സജീവമാണെന്നെന്നും ഇന്നും അനുവദിക്കാതിരുന്നതാണ് പ്രകോപിതരാക്കിയതെന്നും രമ കഴിഞ്ഞ ദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിയാണ് വിദ്യാർഥികൾ നിയമ നടപടിക്കൊരുങ്ങുന്നത്.
കോളജ് ഫിൽട്ടറിൽ നിന്നും കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നു. തുടർന്ന് വിദ്യാർഥികൾ ഉപരോധ സമരം സംഘടിപ്പിക്കുകയും പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് ഡോ.രമയെ സർക്കാർ നീക്കുകയും ചെയ്‌തിരുന്നു.അധ്യാപകർക്കെരെ ഉണ്ടായ നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ഡോ.രമയുടെ അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. രമ നൽകിയ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates