

വയനാട്; പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. ബാങ്ക് മുൻ ഭരണസമിതിയംഗം കൂടിയായ വിഎ പൗലോസ് (60) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ചെറിയ വായ്പകൾ എടുക്കാൻ ബാങ്കിൽ എത്തുന്നവരുടെ പേരിൽ കോടികളാണ് വായ്പയായി എടുക്കുകയായിരുന്നു. അടവ് മുടങ്ങിയതിന്റെ നോട്ടീസ് ലഭിക്കാൻ തുടങ്ങിയതോടെ തട്ടിപ്പ് പുറത്തറിയുന്നത്. അടുത്തിടെ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതോടെയാണ് 2022ൽ ഡാനിയൽ നൽകിയ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചത്.
സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ സർച്ചാർജ് നടപടിക്ക് ഉത്തരവിട്ടവരിൽ വി.എം. പൗലോസും ഉൾപ്പെട്ടിട്ടുണ്ട്. വായ്പത്തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനായ സജീവൻ കൊല്ലപ്പള്ളിലിനെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. എട്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പിന് കൂട്ടുനിന്നെന്ന് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് മുൻ ലോൺ സെക്‌ഷൻ മേധാവി പി.യു. തോമസിനെയും അറസ്റ്റുചെയ്യണമെന്ന ആവശ്യം ശക്തമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates