തിയറ്ററില്‍ സ്വന്തം സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടു; ജീവനക്കാര്‍ക്ക് നേരെ കത്തിയുമായി ചാടിവീണു, യുവാവ് അറസ്റ്റില്‍ 

സ്വകാര്യ മാളിലുള്ള സിനിമാ തിയറ്ററില്‍ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: സ്വകാര്യ മാളിലുള്ള സിനിമാ തിയറ്ററില്‍ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. കുലശേഖരപുരം പുന്നക്കുളം കുറവന്‍തറ കിഴക്കതില്‍ വീട്ടില്‍ ഷെറീഫിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (26) ആണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലാണ് സംഭവം. സിനിമ കാണാന്‍ എത്തിയ ഇയാള്‍, മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. സീറ്റു മാറാന്‍ ആവശ്യപ്പെട്ട തിയറ്റര്‍ ജീവനക്കാരെ ഇയാള്‍ കത്തിയുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സീറ്റ് മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട തിയറ്ററിലെ ഡ്യൂട്ടി ഓഫീസര്‍ സജിത് മാറിയിരിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. അതു കൂട്ടാക്കാതെ ആഷിഖ് സജിത്തിനെ ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ ചാടിവീണ ഇയാളെ, തിയറ്റര്‍ ജീവനക്കാരായ അനീഷ്, അഭിജിത്, അഖില്‍ എന്നി യുവാക്കള്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ മൂവരെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. അനീഷിന്റെ പരാതിയില്‍ ആഷിഖിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com