'ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരുന്നില്ല എന്നു വേദിയില്‍ തള്ളിയിട്ടു കാര്യമില്ല'; ജയസൂര്യ പറഞ്ഞതാണ് ശരി, ഷാഫി പറമ്പില്‍

കര്‍ഷകനെ സര്‍ക്കാര്‍ ആട്ടിയോടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
ഷാഫി പറമ്പിലിന്റെ ഉപവാസ സമരത്തില്‍നിന്ന്/ഫെയ്‌സ്ബുക്ക്
ഷാഫി പറമ്പിലിന്റെ ഉപവാസ സമരത്തില്‍നിന്ന്/ഫെയ്‌സ്ബുക്ക്
Updated on
1 min read


പാലക്കാട്: കര്‍ഷകനെ സര്‍ക്കാര്‍ ആട്ടിയോടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജയസൂര്യ പറഞ്ഞതു ശരിയാണ്. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകളെ ആട്ടി അകറ്റുകയാണ് സര്‍ക്കാരിന്റെ ഈ സമീപനം- ഷാഫി പറമ്പില്‍ പറഞ്ഞു. സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാത്തതിലും നെല്ല് സംഭരണം വൈകുന്നതിലും പ്രതിഷേധിച്ച് പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടാംവിളയുടെ പണമോ കിട്ടിയില്ല. കടം വാങ്ങി ഒന്നാംവിള കൃഷിക്കിറങ്ങിയ കര്‍ഷകരെ കൃഷിവകുപ്പ് കണ്ട മട്ടില്ല. ആദ്യത്തേത് സപ്ലൈക്കോ സംഭരിച്ച നെല്ലിന് പണം കിട്ടാത്ത സാഹചര്യമെങ്കില്‍ നിലവില്‍ നെല്ല് സംഭരിക്കാന്‍ വൈകുന്നതാണ് പ്രതിസന്ധി. രണ്ടായാലും കര്‍ഷകന്റെ സ്ഥിതി പരമദയനീയമാണ്. മഴ കനക്കുന്നതിനാല്‍ കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ട്. ഈ അവസ്ഥയെല്ലാം അതീജിവിച്ചും കൃഷിയിറക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും കടക്കെണിയിലാക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണം. സര്‍ക്കാരിന്റെ പരിഗണന വിഷയങ്ങളില്‍ കര്‍ഷകനില്ല. നടപടി വൈകിയാല്‍ കലപ്പയും കാളയുമായി തലസ്ഥാനത്തേക്ക് യാത്ര തുടങ്ങുമെന്നും ഷാഫി പറഞ്ഞു. 

ജയസൂര്യയെ ആ വേദിയിലേക്കു കൊണ്ടുപോയതും ഉദ്ഘാടനം ചെയ്യിച്ചതുമെല്ലാം ഇവരൊക്കെ തന്നെ അല്ലേ? എന്നിട്ടും അദ്ദേഹം ഒരഭിപ്രായം പറഞ്ഞപ്പോള്‍ വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 'ജയസൂര്യ പറഞ്ഞ പ്രശ്‌നങ്ങളല്ലേ ഇവിടുത്തെ കര്‍ഷകരും പറയുന്നത്. ഇവിടെയിരിക്കുന്ന കര്‍ഷകര്‍ക്ക് അവര്‍ അളന്ന നെല്ലിന്റെ പൈസ കിട്ടിയോ? ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരുന്നില്ല എന്നു വേദിയില്‍ തള്ളിയിട്ടു കാര്യമില്ല. ഉള്ള കര്‍ഷകന്റെ തൃപ്തി കണ്ടിട്ടാണ് ഇനി ഒരാള്‍ ഇതിലേക്കു കടന്നു വരേണ്ടത്. ഉള്ള കര്‍ഷകര്‍ നടുവൊടിയുന്നതു കാണുമ്പോള്‍ ചെറുപ്പക്കാര്‍ ഇതിനു പിന്നാലെ മാര്‍ച്ച് നടത്തി വരുമോ?' ഷാഫി പറമ്പില്‍ ചോദിച്ചു

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com