'കേരളത്തില്‍ നിപ ഇങ്ങനെ തുടരുന്നത് എന്തുകൊണ്ടെന്നറിയില്ല; കേസുകളെല്ലാം ഒരുരോഗിയില്‍ നിന്ന്; 20 ഡോസ് മരുന്നിന് കൂടി ഓര്‍ഡര്‍ '

നിലവില്‍ പത്തുരോഗികള്‍ക്ക് മാത്രമുള്ള മരുന്നാണ് രാജ്യത്തുള്ളതെന്ന് രാജീവ് ബല്‍ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: നിപ കേസുകളുടെയെല്ലാം സമ്പര്‍ക്കം ഒരു രോഗിയില്‍ നിന്നെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബല്‍. കേരളത്തില്‍ നിപ ഇങ്ങനെ തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് കൂടി ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു

2018ല്‍ രാജ്യത്ത് നിപ സ്ഥിരീകരിച്ചപ്പോഴും ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്ന് എത്തിച്ചത്. നിലവില്‍ പത്തുരോഗികള്‍ക്ക് മാത്രമുള്ള മരുന്നാണ് രാജ്യത്തുള്ളതെന്ന് രാജീവ് ബല്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ ഒരു രോഗിക്കും മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്ന് 20 ഡോസ് മരുന്നുകള്‍ കൂടി വാങ്ങാനാണ് തീരുമാനം. അണുബാധയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡില്‍ മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ്. എന്നാല്‍ നിപയില്‍ ഇത് 40 ശതമാനം മുതല്‍ എഴുപത് ശതമാനം വരെയാണ്. കേരളത്തില്‍ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം നിപ കേസുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com