'കെ റെയിലിന്റെ കല്ലും പിഴുതു നടന്നവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍; ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി'

കുറേക്കൂടി വേഗമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്
ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌
ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌
Updated on
1 min read

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ റെയിലിന്റെ സര്‍വേക്കല്ലും പിഴുതുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്ന് ജയരാജന്‍ പറഞ്ഞു. 

''ഇപ്പോള്‍ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനില്‍ കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30ന് കയറിയാല്‍ 10 മണിക്ക് തിരിച്ചെത്തും. ഇവിടെനിന്ന് രാവിലെ 5.20ന് കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. മൂന്നരയ്ക്ക് കണ്ണൂരുനിന്ന് കയറിയാല്‍ 10 മണിക്ക് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് രാവിലെ കയറിയാല്‍ ഒരു മണിക്കൂര്‍കൊണ്ട് കോട്ടയത്തെത്തും. ഒരു മണിക്കൂര്‍കൊണ്ട് എറണാകുളത്തുമെത്തും. 11 മണിക്ക് കോഴിക്കോടെത്തും. വന്ദേഭാരത് വന്നതോടു കൂടി എത്രമാത്രം ആളുകള്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോള്‍ വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാനാണ് ഇടതു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്''- ജയരാജന്‍ പറഞ്ഞു.

'വന്ദേഭാരതില്‍ ധാരാളം യാത്രക്കാരുണ്ട്. സെമി ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ഇപ്പോഴാണ് ആളുകള്‍ പറയുന്നത്. കുറേക്കൂടി വേഗമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട് - ജയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വര്‍ഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങള്‍ ചെയ്യാന്‍?- ജയരാജന്‍ ചോദിച്ചു. 

തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പിശക് പറ്റിയതാണെന്ന് ഇന്‍ഡിഗോയുടെ ജനറല്‍ മാനേജര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അക്കാര്യം എഴുതിത്തന്നാല്‍ വീണ്ടും യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് ഞാന്‍ മറുപടി നല്‍കിയിരുന്നു. അവര്‍ ഇതുവരെ എഴുതിത്തന്നില്ല, അതുകൊണ്ട് ഞാന്‍ ആ വിമാനത്തില്‍ യാത്ര ചെയ്യുന്നില്ലെന്നു ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com