സ്ത്രീയെന്ന പരിഗണന ദിവ്യയ്ക്ക് ലഭിച്ചു, ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വരാനുണ്ട്; പ്രതിഭാഗം അഭിഭാഷകന്‍

''തന്റെ മുപ്പതു വര്‍ഷത്തെ അഭിഭാഷകവൃത്തിയില്‍ ഏറെ സന്തോഷം തരുന്ന വിധിയാണിത്''
p p divya
പി പി ദിവ്യ ഫെയ്സ്ബുക്ക്
Updated on
1 min read

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാക്കേസ് പ്രതിയായ പി പി ദിവ്യ യ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണം സ്ത്രീയെന്ന പരിഗണനയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി എപ്പോഴും സ്ത്രീപക്ഷ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. തന്റെ മുപ്പതു വര്‍ഷത്തെ അഭിഭാഷകവൃത്തിയില്‍ ഏറെ സന്തോഷം തരുന്ന വിധിയാണിത്. കോടതി കേസിന്റെ എല്ലാ വശങ്ങളും സൂക്ഷ്മതയോടെ പരിശോധിച്ചു.

എഡിഎം നവീന്‍ ബാബുവിനെ സംശയത്തിന്റ നിഴലില്‍ നിര്‍ത്തിക്കൊണ്ടുളള വാദമുഖങ്ങള്‍ പ്രതിഭാഗം അവതരിപ്പിച്ചത് ഭാഗികമായി കോടതി അംഗീകരിച്ചപ്പോള്‍ ദിവ്യയ്ക്ക് ജയില്‍ മോചനത്തിന് വഴി തുറക്കുകയായിരുന്നു. ദിവ്യ ജയില്‍ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ പറഞ്ഞു. കോടതിയില്‍ പ്രതിഭാഗം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതിന് സന്തോഷമുണ്ട്. ഒരു കേസാകുമ്പോള്‍ എല്ലാ ഭാഗവും പരിശോധിക്കും.

ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. നാലാം തീയ്യതി കണ്ണൂരില്‍ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീന്‍ ബാബു ആറിന് ടി വി പ്രശാന്തിനെ കണ്ടതായുള്ള സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളുമുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയാണ് ശ്രീകണ്ഠാപുരത്തു നിന്നും നവീന്‍ ബാബുവിനെ കാണാന്‍ പ്രശാന്തെത്തിയത്. ഇതെന്തിനാണെ കാര്യം അന്വേഷണ സംഘമാണ് പരിശോധിക്കേണ്ടത്. കേസില്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു. കലക്ടറുടെ മൊഴിയുള്‍പ്പെടെ കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് അനുകൂല വിധിയുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com