തിരുവനന്തപുരം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണു ഗ്രീഷ്മ. 1 സി 2025 എസ്എസ് ഗ്രീഷ്മ എന്നാകും ഇനി ജയിൽ രേഖകളിൽ.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാൽ എകാന്ത തടവിൽ പാർപ്പിക്കില്ല. മാത്രമല്ല റിമാൻഡ് തടവുകാരിയായി ഒന്നര വർഷത്തോളം ഇവിടെ കഴിഞ്ഞതിനാൽ പല തടവുകാരേയും ഗ്രീഷ്മയ്ക്കു പരിചയവുമുണ്ട്.
ആദ്യ നാലഞ്ച് ദിവസം ഗ്രീഷ്മ ജയിലിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും. അതിനു ശേഷം പുറത്തിറക്കും. എന്നാൽ മറ്റു തടവുകാർക്കു ലഭിക്കുന്ന പരോളോ സാധാരണ അവധിയോ ലഭിക്കില്ല.
വിധിയുടെ പകർപ്പു ലഭിച്ചാൽ ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ അഞ്ചാറു വർഷം കഴിഞ്ഞേ ഇത്തരം ഹർജികൾ പരിഗണിക്കാറുള്ളു. വധശിക്ഷ ഹൈക്കോടതി ശരിവച്ചാൽ സുപ്രീം കോടതിയെ സമീപിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക