ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം; പണം ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കണം: ഹൈക്കോടതി

അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ഭക്തരില്‍ നിന്ന് പിരിവ് നടത്താവൂ
kerala highcourt
ഹൈക്കോടതിഫയൽ
Updated on

കൊച്ചി: ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് നിയന്ത്രണം. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ഭക്തരില്‍ നിന്ന് പിരിവ് നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ക്ഷേത്രോപദേശക സമിതികളുണ്ട്. ഉത്സവങ്ങള്‍ക്ക് ക്ഷേത്രോപദേശ സമിതികള്‍ക്ക് പണപ്പിരിവ് നടത്താം. എന്നാല്‍ പിരിവ് നടത്തുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങി വേണം പണപ്പിരിവ് നടത്തേണ്ടത്. പിരിച്ചെടുക്കുന്ന പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ട് വഴി വേണം ഉത്സവത്തിന് പണം ചെലവഴിക്കാനെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതല്ലാതെ, തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ വ്യക്തിയോ, വ്യക്തികളോ സംഘടനകളോ ക്ഷേത്രോത്സവത്തിന്റെ പേരില്‍ പണപ്പിരിവ് പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഭക്തര്‍ ക്ഷേത്രത്തിന് പണം നല്‍കുന്നത് ധൂര്‍ത്തടിച്ച് കളയാനുള്ളതല്ലെന്ന് കടയ്ക്കല്‍ ദേവീക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com