'മനുഷ്യര്‍ മാത്രമുള്ള ലോകത്ത് താങ്കള്‍ പ്രധാനമന്ത്രിയാകണം; ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കണം'

'കടുവകളെ മുഴുവന്‍ വെടിവച്ചുകൊല്ലണം, പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവിയുള്ള തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം'
K U Jenish Kumar
ജനീഷ് കുമാര്‍ എംഎല്‍എ ഫോറസ്റ്റ് ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നു സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

പത്തനംതിട്ട: കെയു ജനീഷ് കുമാര്‍ എംഎല്‍എയെ പരിഹസിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കേരള ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്റെ സാമൂഹിക മാധ്യമ പേജിലാണ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. 'എംഎല്‍എ മുന്‍കൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണം' - കുറിപ്പില്‍ പറയുന്നു.

'കടുവകളെ മുഴുവന്‍ വെടിവച്ചുകൊല്ലണം, പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവിയുള്ള തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യന്‍ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ശല്യം, കത്തിച്ചുകളയണം'

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് എമാന് നല്ല നമസ്‌കാരം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം'- കുറിപ്പില്‍ പറയുന്നു.

കേരള ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്

എംഎല്‍എ മുന്‍കൈ എടുത്ത് വനപാലകരയെല്ലാം പുറത്താക്കി വനം വകുപ്പ പിരിച്ചുവിടണം. ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണം. കടുവകളെ മുഴുവന്‍ വെടിവച്ചുകൊല്ലണം, പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവിയുള്ള തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യന്‍ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ശല്യം കത്തിച്ചുകളയണം. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് എമാന് നല്ല നമസ്‌കാരം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com