'പണി പൂര്‍ത്തിയായി, ഇനി എണീറ്റ് പൊയ്‌ക്കോളൂ'; ദേശീയ പാതയ്‌ക്കെതിരായ മുസ്ലീംലീഗ് നേതാവിന്റെ സമരം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ദേശീയപാത 66 ന്റെ ക്രെഡിറ്റ് പിണറായി സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടാണ് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കെഎന്‍എ ഖാദറിന്റെ പോസ്റ്റ് പങ്കുവയ്ക്കുന്നത്
National 66
കെന്‍എ ഖാദറിന്റെ പഴയ പോസ്റ്റും, പണി പൂര്‍ത്തിയായ ദേശീയപാത 66-ന്റെ മലപ്പുറം ഭാഗവും Social Media
Updated on

മലപ്പുറം: കാസര്‍കോട് തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മാണം മലബാര്‍ മേഖലയില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേരത്തെ ദേശീയപാതാ വികസനത്തെ എതിര്‍ത്ത രാഷ്ട്രീയ നേതാക്കളെ ട്രോളി സോഷ്യല്‍ മീഡിയ. വേങ്ങര മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എന്‍ എ ഖാദന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് വിമര്‍ശനം.

ദേശീയ പാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ 2018 ല്‍ കെ എന്‍എ ഖാദര്‍ ഏകാന്ത കുത്തിയിരിപ്പു സമരം നടത്തിയ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാകുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചും പോസ്റ്റിന് കീഴില്‍ കമന്റുകളായും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ദേശീയപാത 66 ന്റെ ക്രെഡിറ്റ് പിണറായി സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടാണ് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കെഎന്‍എ ഖാദറിന്റെ പോസ്റ്റ് പങ്കുവയ്ക്കുന്നത്. 'ഇങ്ങളവിടെ ഇരുന്നോളീം സാഹിബേ.. പിണറായി പരിപാടി തീര്‍ത്തു..' എന്നാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഒന്ന്. 'ദേശീയ പാതയുടെ പണി കഴിഞ്ഞു. ഇനി എണീറ്റു പൊയ്‌ക്കോളൂ'എന്നും ചില പോസ്റ്റുകള്‍ ലീഗ് നേതാവിനെ ഉപദേശിക്കുന്നു.

19 സ്‌ട്രെച്ചുകളായാണ് കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള (39 കിമി) ഉള്‍പ്പെടെ നാല് റീച്ചുകളിലെ അവസാനഘട്ട നിര്‍മാണം നടക്കുകയാണ്. തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളില്‍ മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. 400 മേല്‍പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്ന കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി സിഗ്‌നലുകളില്ലാതെയാണ് നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com