കേരളത്തിലെ ഐടി മേഖലയിൽ വൻ തോതിൽ തൊഴിലവസരങ്ങൾ തുറക്കുന്നു; സംസ്ഥാനത്ത് ജി സി സി കൾ സ്ഥാപിക്കാൻ 30 ഓളം ബഹുരാഷ്ട്ര കമ്പനികൾ

2030 ആകുമ്പോഴേക്കും ജി.സി.സി കൾ ഇന്ത്യയിൽ 30 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് മെറിഡിയൻ ബിസിനസ് സർവീസസിന്റെ റിപ്പോർട്ടിലെ അനുമാനം. 2026 ൽ മാത്രം 1.5 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുക.
GCC,IT
GCC : പ്രതീകാത്മകചിത്രം
Updated on
2 min read

തിരുവനന്തപുരം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ ഐ ടി പാർക്കുകൾ. ഐ ടി, ഐ ടി ഇ എസ് മേഖലയിലെ മുപ്പതോളം ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ അവരുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കാനായി സർക്കാരുമായി ചർച്ചയിലാണ്. കോംപ്ലൈ (COMPLY), ജയിന്റ് ഈഗിൾ (GIANT EAGLE), മൈക്രോപോളിസ് (MICROPOLIS) പോലുള്ള പ്രമുഖ കമ്പനികളും ഇവയിൽപ്പെടുന്നു.

ബഹുരാഷ്ട്ര കമ്പനികൾ തങ്ങൾക്ക് വേണ്ടുന്ന മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങളാണ് ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ അഥവാ ജി സി സി. വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജി സി സി കളെ ആകർഷിക്കാനായി സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്ന കാഴ്ചയാണിന്ന് ഇന്ത്യയിൽ.

GCC,IT
ജാതി ഉണ്ടായത് ഇന്ത്യയിൽ, കാസ്റ്റ് വന്നത് സ്പെയിനിൽ നിന്ന് പോർച്ചു​ഗീസ് വഴി

2030 ആകുമ്പോഴേക്കും ജി.സി.സി കൾ ഇന്ത്യയിൽ 30 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് മെറിഡിയൻ ബിസിനസ് സർവീസസിന്റെ റിപ്പോർട്ടിലെ അനുമാനം. 2026 ൽ മാത്രം 1.5 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുക.

കേരള സർക്കാർ രൂപം കൊടുത്ത ഹൈപവർ ഐ ടി കമ്മറ്റിയും, എച്ച്.ആർ. ഏജൻസികളുടെ കൺസോർഷ്യവുമാണ് വിവിധ കമ്പനികളുമായുള്ള ചർച്ചകൾ നടത്തുന്നത്. ഇവയിൽ പുതിയ കമ്പനികളും, നിലവിലുള്ള ജി.സി.സി. കളെ വിപുലീകരിക്കാൻ താല്പര്യമുള്ള കമ്പനികളും ഉൾപ്പെടുമെന്ന് സംസ്ഥാന ഐ ടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു.

നിരവധി പ്രമുഖ കമ്പനികൾ ഇതിനകം കേരളത്തിൽ അവരുടെ ജിസിസികൾ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയിൽ സംസ്ഥാനത്തിന്റെ സാധ്യതകളെ അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നുവെന്ന് സാംബശിവ റാവു ചൂണ്ടിക്കാട്ടി.

GCC,IT
നീല വെളിച്ചം വില്ലനാണ്; നൈറ്റ് മോഡിലേക്ക് മാറൂ

ഐടി പാർക്കുകളിൽ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് കേരളം എന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കായ ടെക്നോപാർക്കിന്റെ സിഇഒ സഞ്ജീവ് നായർ പറയുന്നു. ഏകദേശം 72,000 പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു. "ഐബിഎം, അലയൻസ്, നിസ്സാൻ ഡിജിറ്റൽ, ഇവൈ, എൻഒവി, ഇൻസൈറ്റ്, എച്ച് ആൻഡ് ആർ ബ്ലോക്ക്, ഇക്വിഫാക്സ്, ആക്സെഞ്ചർ, ഗൈഡ്ഹൗസ്, ഐക്കൺ, സഫ്രാൻ, ആർഎം എഡ്യൂക്കേഷൻ തുടങ്ങിയ കമ്പനികളുടെ ജിസിസി സാന്നിധ്യം സംസ്ഥാനത്ത് ഇതിനകം തന്നെയുണ്ട്, കൂടാതെ കൂടുതൽ ജിസിസികളെ ഉൾക്കൊള്ളാൻ തയ്യാറാണ്," അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഐടി അധിഷ്ഠിത ബിസിനസുകളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ പ്രധാനമായും പ്രതിഭയുള്ള പ്രൊഫഷണലുകൾ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ ഒരു സ്റ്റാർട്ടപ്പ് സംവിധാനം എന്നിവയാണ്. "സംസ്ഥാനം ഒരു പ്രോഡക്ട് എഞ്ചിനീയറിംഗ് കേന്ദ്രമായി മാറുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മികച്ച ഐടി പാർക്കുകൾ ഉണ്ട്.

എപിജെ അബ്ദുൾ കലാം സാങ്കേതിക യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി , ഐസിടി അക്കാദമി ഓഫ് കേരള, എന്നിവയുമായി ബന്ധപ്പെട്ട് മികച്ച അക്കാദമിക്-വ്യവസായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിഭാ ലഭ്യതയുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ മികച്ച സ്റ്റാർട്ടപ്പ് സാഹചര്യമാണ് മറ്റൊരു പ്രത്യേകത," അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com