പൊലീസിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പഞ്ചായത്ത് അംഗമായ യുവതിയെയും മക്കളെയും കാണാതായി

ബന്ധുക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
icey sajan domestic viilence case
ഐസി സാജന്‍ (missing case)ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് (missing case)പരാതി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായാണ് പരാതി. ബന്ധുക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി കേട്ട ഏറ്റുമാനൂര്‍ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.

ഐസി സാജന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

എന്റെ പേര് ഐസി സാജന്‍. എന്നെ കഴിച്ചുവിട്ടത് സാജന്‍ സിറിയക്കിന്റെ ഭാര്യയായിട്ടാണ്. ഇന്നദ്ദേഹം മരണപ്പെട്ടിട്ട് രണ്ടുവര്‍ഷവും മൂന്നുമാസവും തികയുന്നു. ഭര്‍ത്താവ് മരിച്ചുകഴിഞ്ഞ് ഭാര്യക്കും മക്കള്‍ക്കും ഭര്‍തൃവീട്ടില്‍ യാതൊരു അവകാശവുമില്ലന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?, എന്നാല്‍ അങ്ങനെയൊരു വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്റെ ഭര്‍ത്താവ് മരിച്ചു 41 തികയുന്നതിന് മുന്‍പ് അമ്മായി അമ്മ അവിടെ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് എന്നോടും മക്കളോടും ആവശ്യപ്പെട്ടു. എനിക്കും മക്കള്‍ക്കും അവിടെ യാതൊരു അവകാശവുമില്ലെന്നാണ് പറയുന്നത്. ഭര്‍ത്താവ് മരിച്ച പെണ്ണുങ്ങളെല്ലാം സ്വന്തം വീട്ടില്‍ നില്‍ക്കണമെന്നതാണ് നാട്ടുനടപ്പ് എന്നാണ് അമ്മായി അമ്മയുടെ വാദം. എന്റെ വീട്ടില്‍ പോയില്‍ നില്‍ക്കാന്‍ എനിക്ക് നൂറ് ശതമാനം സമ്മതമാണ്. ഭര്‍ത്താവിന്റെ ജീവനാംശം കിട്ടിയാല്‍. അത് ഇതുവരെ തന്നില്ല. പിന്നെ ഞാന്‍ എങ്ങോട്ടുപോകും. എന്റെ കുട്ടികളെ നിരന്തരം കുത്തുവാക്കുകള്‍ പറയുകയം അവകാശം ഇല്ലാത്ത വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്ന് നിരന്തരം ആവശ്യപ്പെടുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എനിക്കും കുട്ടികള്‍ക്കും എന്തുസംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം മേല്‍പ്പറഞ്ഞവര്‍ക്കായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com