

തിരക്കുപിടിച്ച കാലത്ത് പ്രകൃതിയുമായി അല്‍പം സമയം ചെലവഴിക്കുന്നത് മാനസികസമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രകൃതിയുടെ പച്ചപ്പ് നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാൽ അതും ഇപ്പോൾ കച്ചവടൽക്കരിക്കുന്നു എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ഉയർന്നു വരുന്ന ചർച്ച.
'ഫോറസ്റ്റ് ബാത്ത്' എന്ന ജാപ്പനീസ് ആശയത്തിന്റെ ചുവടുപിടിച്ചാണ് ചർച്ച. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായി വനത്തിലൂടെയുള്ള നീണ്ട യാത്രയാണ് ഫോറസ്റ്റ് ബാത്ത്. പ്രകൃതിയുമായി പരമാവധി ചേർന്ന് സഞ്ചരിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് മുൻപ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ സൗജന്യമായി ലഭ്യമാക്കാവുന്ന ഒന്നിനെ വിൽപ്പന ചരക്കാക്കുന്നതാണ് സോഷ്യൽമീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പങ്കുവെച്ച പരസ്യമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. 1500 രൂപയാണ് കമ്പനി ഫോറസ്റ്റ് ബാത്ത് എന്ന സർവീസിന് വേണ്ടി ഈടാക്കുന്നത്. കമ്പനിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
'വിപണിയിലെ പുതിയ അഴിമതി, കണ്ണു തുറക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് എക്സിലൂടെ കമ്പനി പരസ്യത്തിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. 'നമ്മൾ ചവിട്ടി നിൽക്കുന്ന പുല്ല് ഫ്രീയല്ലേ?'- എന്നായിരുന്നു ഒരാൾ തമാശയായി ചോദിച്ചത്. 'ഇങ്ങനെ പോയാൽ പ്രകൃതിദത്തമായ വായു വരെ വിപണിയിൽ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates