'ഞാന്‍ എല്ലാ ദിവസവും കഴിക്കാറുണ്ട്'; ശൈത്യകാല സമ്മേളനത്തില്‍ വയനാട്ടിലെ നീല മഞ്ഞളിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനും തൊണ്ടയിലെ അസ്വസ്ഥത, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു
Priyanka Gandhi mentions blue turmeric in Wayanad during winter session
Priyanka Gandhi mentions blue turmeric in Wayanad during winter session blue turmeric
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംസാരത്തിനിടെ നീല മഞ്ഞളിനെക്കുറിച്ച് ശ്രദ്ധ ക്ഷണിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നീല മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയും തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Priyanka Gandhi mentions blue turmeric in Wayanad during winter session
'എനിക്ക് നീതി വേണം'; രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത

എല്ലാ ദിവസവും നീല മഞ്ഞള്‍ കഴിക്കാറുണ്ടെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനും തൊണ്ടയിലെ അസ്വസ്ഥത, അലര്‍ജി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. വയനാട്ടിലാണ് നീല മഞ്ഞള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Priyanka Gandhi mentions blue turmeric in Wayanad during winter session
'നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതാണോ തെറ്റ്; ഉന്നാവോ കേസില്‍ പ്രതിക്ക് ജാമ്യം നല്‍കരുതായിരുന്നു'

എന്താണ് നീല മഞ്ഞള്‍

കുര്‍ക്കുമ സീസിയ എന്നും അറിയപ്പെടുന്ന നീല മഞ്ഞള്‍, സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞളില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന് തവിട്ട് നിറമുള്ള പുറംഭാഗവും ഉള്‍ഭാഗത്ത് ഒരു പ്രത്യേക നീല-പര്‍പ്പിള്‍ നിറവുമുണ്ട്. ഈ ഇനത്തില്‍ ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. കര്‍പ്പൂരത്തിന് സമാനമായ സുഗന്ധവുമുണ്ട്. വടക്കുകിഴക്കന്‍ ഇന്ത്യ,കേരളത്തിലെ വയനാട്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃഷി ചെയ്യുന്നു. അപൂര്‍വത കാരണം, നീല മഞ്ഞള്‍ സാധാരണ മഞ്ഞളിനേക്കാള്‍ വിലയുള്ളതാണ്.

Summary

Priyanka Gandhi mentions blue turmeric in Wayanad during winter session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com