'പുതുതലമുറയെ കാണുമ്പോൾ സഹതാപം തോന്നും...'; മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍ പറയുന്നു

മൊബൈൽ ഫോണുകൾ ആരോ​ഗ്യ രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് മാർട്ടിൻ കൂപ്പർ
മാർട്ടിൻ കൂപ്പർ/ ചിത്രം എഎഫ്പി
മാർട്ടിൻ കൂപ്പർ/ ചിത്രം എഎഫ്പി
Updated on
1 min read

വാഷിങ്ടൺ: പുതുതലമുറയുടെ മൊബൈൽ ഫോൺ നോട്ടം കൂടുതലാണെന്നാണ് മൊബൈൽ ഫോൺ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പർക്ക് പറയാനുള്ളത്. നമ്മുടെ പോക്കറ്റിൽ ഒതുങ്ങിയിരിക്കുന്ന ഈ മൊബൈൽ ഫോണുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയില്ല. ഒരിക്കൽ അവയ്ക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള രോ​ഗങ്ങളെ മുൻകൂട്ടി അറിയാനുള്ള ശേഷിയുണ്ടാകുമെന്നാണ് കൂപ്പറുടെ പ്രവചനം.

ആളുകൾ ഫോണിൽ നോക്കി റോഡ് കോസ് ചെയ്യുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. അവരുടെ കണ്ണും മനസും അതിനുള്ളിലാണ്. ഇനി അങ്ങനെ കുറേ പേർ മരിച്ചു കഴിയുമ്പോൾ എല്ലാവരും ബോധവാന്മാരാകുമായിരിക്കും. എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ 94 കാരനായ മാർട്ടിൻ കൂപ്പർ പറഞ്ഞു.

തനിക്ക് ഒരിക്കലും തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്ന പോലെ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ കഴിയില്ല. ലോകത്തിൽ വിപ്ലവം സൃഷ്‌ടിച്ച ആദ്യ മോട്ടോറോള ഡൈന ടിഎസി 8000 എക്സ് ഫോണിൽ നിന്നും ഇന്നത്തെ ഫോണുകൾ ഏറെ അകലെയാണ്. 1973 ലാണ് കൂപ്പർ ആദ്യത്തെ വയർലെസ് സെല്ലുലാർ ഫോൺ അവതരിപ്പിച്ചത്. ഒന്നര കിലോ ഭാരവും 10 ഇഞ്ച് നീളവുമുള്ള ഫോണിന്റെ ബാറ്ററി ചാർജ് 25 മിനിറ്റ് നേരത്തെക്ക് മാത്രമാണ് നീണ്ടുനിന്നത്. മാത്രമല്ല 10 മണിക്കൂറെടുക്കും ഫോൺ ഒന്നു ചാർജാകാൻ. 

ഇപ്പോൾ മൊബൈൽ ഫോണുകൾ ആളുകളുടെ ജീവിത നിലവാരം ഒരുപാട് മെച്ചപ്പെടുത്തുന്നു.‌ ഒരുപക്ഷേ ഭാവിയിൽ മൊബൈൽ ഫോണുകൾ ആരോ​ഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവം സൃഷ്ടിച്ചേക്കാം. ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറ അത്തരം ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നമ്മുടെ ഹൃദയമിടപ്പ് അളക്കുന്നത് പോലെ മൊബൈൽ ഫോണുകൾക്ക് നമ്മുടെ ശരീരത്തിന്റെ സെൻസറുകൾ വെച്ച് രോ​ഗം വരുന്നതിന് മുൻപ് തന്നെ അതിനെ കണ്ടെത്താൻ സാധിക്കുന്ന കാലം ഉണ്ടാകും. എല്ലാവരുടെയും കയ്യിൽ സെൽ ഫോൺ എത്തുകയെന്നതായിരുന്നു സ്വപ്‌നം. അത് ഏതാണ്ട് അവിടെ എത്തിക്കഴിഞ്ഞു. വരുന്ന ഓരോ തലമുറയും കൂടുതൽ സാങ്കേതിക മികവുള്ളവരാണ്. ഇന്നുള്ളതിനെക്കാൾ മികച്ചത് നാളെ ഉണ്ടാകുമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

1950 ൽ ചിക്കാഗോയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ അദ്ദേഹം കൊറിയൻ യുദ്ധകാലത്ത് യുഎസ് നാവിക സേനയിൽ ചേർന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോർപ്പറേഷനിലും പിന്നീട് 1954 മുതൽ മോട്ടോറോളയിലും പ്രവർത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com