'അവൾക്ക് 19 വയസു തികഞ്ഞു, ഡ്രൈവിങ് ലൈസൻസ് കിട്ടി'; പെറ്റമ്മയ്‌ക്ക് പോറ്റമ്മ എഴുതിയ കത്ത്

കത്തിന്റെ ഒരു കോപ്പി തന്നെ പ്രസവിച്ച അമ്മയുടെ പക്കൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഏമി
ഏമി അമ്മയ്‌ക്കും സഹോദരനുമൊപ്പം/ ട്വിറ്റർ
ഏമി അമ്മയ്‌ക്കും സഹോദരനുമൊപ്പം/ ട്വിറ്റർ
Updated on
1 min read

സോഷ്യൽമീഡിയയിൽ വൈറലായി പെറ്റമ്മയ്‌ക്ക് പോറ്റമ്മ എഴുതിയ കത്ത്. 'ഏമിക്ക് 19 വയസു തികഞ്ഞു. അവൾ പഠിക്കുന്നുണ്ട്. ഡ്രൈവിങ് ലൈസൻസ് കിട്ടി. അവൾ സുന്ദരിയും മിടുക്കിയുമായ യുവതിയായി വളർന്നിരിക്കുന്നു.' എന്നിങ്ങനെ തുടങ്ങുന്നു ആ കത്ത്. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രസവിച്ച അമ്മയ്‌ക്ക് തന്നെ വളർത്തിയ അമ്മ എഴുതിയ കത്ത് എന്ന കുറിപ്പോടെയാണ് യുവതി ട്വിറ്ററിൽ കത്തിന്റെ ചിത്രം പങ്കുവെച്ചത്.

മുമ്പ് കണ്ടിട്ടില്ലാത്ത അഡോപ്ഷൻ പേപ്പറുകൾകിടയിൽ നിന്നാണ് വർഷങ്ങൾക്ക് ശേഷം ഈ കത്ത് ഏമിക്ക് കിട്ടുന്നത്. ഇതു വായ്‌ച്ചപ്പോൾ തകർന്നു പോയെന്നും കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു കൊണ്ട് ഏമി എഴുതി. അമ്മയ്‌ക്കൊപ്പം ചെറുപ്പകാലത്തിലെ ഒരു ചിത്രം യുവതി പങ്കുവെച്ചു.   

'ഞങ്ങൾക്ക് കുട്ടികളില്ലായിരുന്നു. അതുകൊണ്ട് ആദ്യം ഒരു ആൺകുട്ടിയെ ദത്തെടുത്തു, അവനെ ടിം എന്ന് ഞങ്ങൾ വിളിച്ചു. അവനു മൂന്ന് വയസായപ്പോഴാണ് ഈ സുന്ദരിയായ മകളെ ഞങ്ങൾക്ക് ലഭിക്കുന്നത്. സ്വന്തം കുഞ്ഞിനെ പിരിഞ്ഞപ്പോൾ നിങ്ങൾക്കുണ്ടായ വിഷമവും അവളെ മറ്റൊരാൾക്ക് നൽകിയ നിസ്വാർഥതയും ഞാൻ എന്നും ഓർക്കും. നിങ്ങളോടെന്നും നന്ദി ഉണ്ടായിരിക്കും. അത്രത്തോളം സന്തോഷവും അഭിമാനവും അവൾ‌ ഞങ്ങൾക്ക് തന്നിട്ടുണ്ട്.' - എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.

'നീ എന്റെ വയറ്റിലല്ല ഹൃദയത്തിലാണ് ജനിച്ചത്' എന്ന് കുട്ടിയായിരുന്നപ്പോൾ അമ്മ തന്നോട് പറയുമായിരുന്നുവെന്നും ഏമി പറഞ്ഞു. അമ്മയൊരു മാലാഖ ആയിരുന്നെന്നും ഏമി കുറിപ്പിൽ എഴുതി. ഈ കത്തുകൾ എഴുതുക മാത്രമായിരുന്നോ അയച്ചിരുന്നില്ലെ എന്ന് ചോദ്യത്തിന് അന്ന് എഴുതിയ കത്തിന്റെ കോപ്പിയാണിതെന്നും ഇതിന്റെ ഒറിജിനൽ തന്നെ പ്രസവിച്ച അമ്മയുടെ പക്കൽ ഉണ്ടാകുമെന്നും ഏമി കമന്റിൽ പറഞ്ഞു. അമ്മയുടെ കത്ത് കണ്ണു നനയിപ്പിച്ചുവെന്നായിരുന്നു പലരുടെയും കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com