നായയെ ചായം പൂശി പാണ്ടയാക്കി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വിമര്‍ശനം

നിങ്ങളുടെ വളര്‍ത്തു നായ ഒരു പാണ്ടയായി രൂപാന്തരം പ്രാപിച്ചാലോ?
നായയെ ചായം പൂശി പാണ്ടയാക്കി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വിമര്‍ശനം
Updated on
2 min read

ചെങ്ഡു (ചൈന): നിങ്ങളുടെ വളര്‍ത്തു നായ ഒരു പാണ്ടയായി രൂപാന്തരം പ്രാപിച്ചാലോ? കേള്‍ക്കുമ്പോള്‍ ഒരു സംശയം തോന്നിയേക്കാം. എന്നാല്‍ നെറ്റി ചുളിക്കാന്‍ വരട്ടെ.

തെക്ക് കിഴക്കന്‍ ചൈനയിലെ സിച്ചുവാന്‍ പ്രദേശത്തുള്ള ചെങ്ഡു നഗരത്തില്‍ പുതിയതായി തുടങ്ങിയ പെറ്റ് കഫേയില്‍ പോയാല്‍ പാണ്ടയെപ്പോലെയുള്ള നായയെ കാണാം. 1,500 യുവാന്‍ (15,000 ഇന്ത്യന്‍ രൂപ) നല്‍കിയാല്‍ ഇത്തരത്തില്‍ നിങ്ങളുടെ വളര്‍ത്തു നായയെ പാണ്ടയെ പോലെ രൂപ മാറ്റവും നടത്താം.

ചൈനയുടെ ദേശീയ മൃഗമാണ് പാണ്ടകള്‍. കൃത്രിമ നിറങ്ങളുപയോഗിച്ചാണ് നായകളെ ഇത്തരത്തില്‍ പാണ്ടകളാക്കി പ്രദര്‍ശിപ്പിക്കുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് ഈ പെറ്റ് ഷോപ്പ് ആരംഭിച്ചത്. ലു യുന്നിങ് എന്ന 21കാരനാണ് കഫെയുടെ ഉടമ. തന്റെ ആറ് ചൗ-ചൗ വിഭാഗത്തില്‍ പെടുന്ന നായക്കുട്ടികളെ ലു യുന്നിങ് ഇത്തരത്തില്‍ പാണ്ടയെപ്പോലെ മാറ്റം വരുത്തിയിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ തന്നെ 21കാരനും ഇയാളുടെ അരുമകളായ ആറ് നായകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. നായ്ക്കുട്ടികളുടെ കൈകാലുകള്‍, ചെവികള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള രോമങ്ങള്‍ എന്നിവ കറുത്ത ചായം പൂശിയാണ് ഇയാള്‍ പാണ്ടയുടെ രൂപത്തിലേക്ക് ഇവയെ മാറ്റിയത്.

കട തുറന്നപ്പോള്‍ ഒരു ദിവസം 70-80 സന്ദര്‍ശകരാണ് ശരാശരി വരാറുണ്ടായിരുന്നത്. എന്നാല്‍ ഇവയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി മാറിയതോടെ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായി മാറിയെന്ന് യുന്നിങ് പറഞ്ഞു. സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവയ്‌ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്.

അതേസമയം ചിത്രങ്ങള്‍ വൈറലായപ്പോള്‍ തന്നെ നിരവധി വിമര്‍ശനങ്ങളും യുന്നിങിനെതിരെ ഉയരുന്നുണ്ട്. കൃത്രിമ നിറങ്ങളുപയോഗിച്ച് നായകളെ ഇത്തരത്തില്‍ രൂപ മാറ്റം വരുത്തുന്നത് അതിന്റെ കണ്ണിനും മൂക്കിനും ത്വക്കിനുമെല്ലാം ദോഷം ചെയ്യുമെന്ന് മൃഗ സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുന്നതിനെയും പലരും വിമര്‍ശിക്കുന്നു. അവയോട് അല്‍പ്പം ദയയാകാം എന്നും ചിലര്‍ യുന്നിങിനെ ഉപദേശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com