എഴുകുംവയലിലെ ഇരട്ടക്കൊലപാതകം: ലഹരിയ്ക്കൊപ്പം വില്ലനായത് ലോൺ ആപ്പ് കടങ്ങളും

വായ്പ തിരിച്ചടവിനായി പണം നൽകാത്തതിൽ പ്രകോപനം; ആയുധം വാങ്ങിയത് മൂന്നാഴ്ച മുൻപ്
Idukki Double Murder
Idukki Double Murder
Edited By:
Updated on
1 min read

നെടുംകണ്ടം: ഇടുക്കി എഴുകുംവയലിൽ വൃദ്ധദമ്പതികളായ മാതാപിതാക്കളെ മകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത ലഹരി ഉപയോഗത്തിനൊപ്പം വിവിധ ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നെടുത്ത ഭീമമായ കടബാധ്യതകളുമാണ് നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും കൊലപ്പെടുത്താൻ മകൻ അജീഷിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Idukki Double Murder
കാളകളുടെ കുതിപ്പിനൊപ്പം കാരുണ്യവും; അഞ്ചുവയസ്സുകാരൻ ഐസിന്റെ ചികിത്സയ്ക്കായി കരുളായിയിൽ കാളപ്പൂട്ട് മത്സരം

മദ്യവും മറ്റ് മയക്കുമരുന്നുകളും വാങ്ങുന്നതിനായാണ് ലഹരിക്ക് അടിമയായ അജീഷ് വിവിധ ലോൺ ആപ്പുകളിൽ നിന്ന് വലിയ തുകകൾ വായ്പയെടുത്തത്. ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ റിക്കവറി സമ്മർദ്ദങ്ങൾ പ്രതിയെ കടുത്ത മാനസിക അസ്വസ്ഥതയിലാക്കിയിരുന്നു. അജീഷ് യുപിഐ വഴി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് തടയാനായി അമ്മ വത്സമ്മ ഫോൺ ഒളിപ്പിച്ചുവെക്കുകയായിരുന്നു.സംഭവദിവസം പകൽ, വായ്പ തിരിച്ചടവിനായി അജീഷ് മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടെങ്കിലും ഇരുവരും അത് നിരസിച്ചു. പണം നൽകാത്തതിലുള്ള കടുത്ത വൈരാഗ്യവും പ്രകോപനവുമാണ് അന്നുരാത്രി തന്നെ മാതാപിതാക്കളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി മൂന്നാഴ്ച മുൻപ് തന്നെ ഇയാൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Idukki Double Murder
മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ

ലഹരിക്ക് അടിമയായിരുന്ന അജീഷിനെ മുൻപ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ഇതിലുള്ള മുൻവൈരാഗ്യവും പ്രതിക്ക് മാതാപിതാക്കളോടുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അടുത്ത ദിവസം തന്നെ അജീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Idukki Double Murder
ചിങ്ങം പിറന്നു; ഇനി ചിറക്കലിൽ നിന്ന് ചെറുശ്ശേരിയെഴുതിയ കൃഷ്ണപ്പാട്ടിന്റെ ശീലുകൾ പാടും നാളുകൾ
Idukki Double Murder
കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്
Idukki Double Murder
ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40 ലക്ഷം രൂപ
Summary

A deadly combination of acute drug addiction, mounting debts from instant loan apps, and harboured resentment culminated in the gruesome double murder of an elderly couple by their son at Ezhukumvayal near Nedumkandam in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com