മൊബൈൽ ഗെയിം വിലക്കി; 'ഞാൻ കാശിക്ക് പോകുന്നു'; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥി നാടുവിട്ടു

കാണാതായത് മൂന്ന് ദിവസം മുൻപ്; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്
police
police, arrestപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗവും ഗെയിം കളിക്കുന്നതും വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് പതിനേഴുകാരൻ കത്തെഴുതിവെച്ച് നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും" എന്നാണ് വിദ്യാർഥി എഴുതിവെച്ച കത്തിലുള്ളത്.

police
'കാദംബരി' വീടിന്റെ വെളിച്ചമായിരുന്ന രണ്ടുപേർ; പെങ്ങളുടെ സ്വപ്നങ്ങൾക്കായി കാവൽനിന്ന ജ്യേഷ്ഠൻ; നീറ്റ് കവർന്നെടുത്ത സ്നേഹബന്ധം

കുട്ടി പതിവായി മൊബൈൽ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ കഴിഞ്ഞ ദിവസം ഫോൺ വാങ്ങി വെച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. ഇതിലുള്ള സങ്കടത്തിലാണ് വീടുവിട്ടിറങ്ങിയത്.

police
ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധം; പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാതെ തിരിച്ചയച്ചു

മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതാകുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

police
ചൂരൽമലയിൽ തേയിലത്തോട്ടങ്ങൾക്ക് വിട; ഇനി കാപ്പിയുടെ കാലം; വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല
police
ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു
police
പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ
Summary

A 17-year-old Plus Two student from Peringathur in Kannur has been reported missing after leaving a note stating he is heading to Kashi to spend the rest of his life there.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com