

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ക്യാംപസ് പരിസരത്ത് പുലിയിറങ്ങിയതായി ശക്തമായ അഭ്യൂഹം പരക്കുന്നു. ക്യാമ്പസിനകത്തുള്ള ഔഷധി റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് ഒരു പെൺകുട്ടി പുലി റോഡ് മുറിച്ചുകടക്കുന്നത് നേരിൽ കണ്ടതായി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ രാത്രി പത്ത് മണിയോടെ നഴ്സിങ് ഹോസ്റ്റലിന് സമീപത്തും പുലിയെ സമാനമായ രീതിയിൽ കണ്ടതായി വിദ്യാർത്ഥികൾ അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയും ക്യാംപസിന്റെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളിൽ വിദ്യാർത്ഥികളും ജീവനക്കാരും പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്നും പരിസരവാസികളായ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പും തദ്ദേശ അധികൃതരും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാംപസിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസിന്റെ പ്രത്യേക സംഘവും വനപാലകർക്കൊപ്പം നിരീക്ഷണത്തിനായി രംഗത്തുണ്ട്.
വന്യമൃഗത്തിന്റെ കാൽപ്പാടുകളോ മറ്റ് ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായി വനംവകുപ്പ് ക്യാമ്പസിലെ കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങളിൽ വനംവകുപ്പ് വിശദമായ പരിശോധന നടത്തിവരികയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യാമ്പസിലെ പ്രധാന പാതകളിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates