കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും അടിസ്ഥാനരഹിതമായ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പികെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുൻപൊന്നുമില്ലാത്ത വിധമുള്ള കടുത്ത ദുരാരോപണങ്ങളും വ്യക്തിഹത്യയുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി.
വളരെ മോശമായ രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. ജനം ടി.വിയാണ് ഇത്തരമൊരു വ്യാജവാർത്ത ആദ്യം തുടങ്ങി വെച്ചത്. ഇത് വ്യക്തിപരമായും മാനസികമായും വലിയ പ്രയാസമുണ്ടാക്കി. വാർത്ത പടച്ചുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ ഒരു മാപ്പുപറച്ചിൽ കൊണ്ട് മാത്രം അവസാനിക്കുന്നതല്ലെന്ന് ശ്രീമതി കൂട്ടിച്ചേർത്തു.
എന്നെപ്പോലുള്ള സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങൾക്ക് വേഗത്തിൽ പ്രചാരം ലഭിക്കും. തന്റെ ചിത്രങ്ങൾ മോശമായി ദുരുപയോഗം ചെയ്തതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ പോലും പ്രതികരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരം ക്രൂരമായ അനുഭവങ്ങൾ ഇനി മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ല. അതിനുവേണ്ടി തന്നെയാണ് ഞാൻ വിട്ടുവീഴ്ചയില്ലാതെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്
പി കെ ശ്രീമതി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates