ഫുട്ബോളിൽ എന്ത് രാഷ്ട്രീയം?'; പതിനെട്ടാം വയസ്സിൽ ഇന്ത്യക്കെതിരെ പന്തുതട്ടി നയം വ്യക്തമാക്കിയ തഹ്‌സിന്റെ കായിക യാത്ര

അച്ഛൻ കാലിക്കറ്റ് സർവകലാശാലയുടെ മുൻ താരം, മകൻ ലോകകപ്പ് ക്ലബ്ബിലേക്ക്
Tahsin
Tahsin
Updated on
2 min read

കണ്ണൂർ: ഒരു പഴയ ഫുട്ബോൾ താരം തന്റെ യൌവനകാലത്ത് മലബാറിന്റെ മൈതാനങ്ങളിലും കോളേജ് ഗ്രൗണ്ടുകളിലും ഓടിനടന്ന് പന്തുതട്ടിയപ്പോൾ, വർഷങ്ങൾക്കിപ്പുറം തന്റെ മകൻ ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ മഹാമേളയിൽ ബൂട്ട് കെട്ടുമെന്ന വലിയൊരു സ്വപ്നം അദ്ദേഹം കണ്ടിട്ടുണ്ടാകില്ല. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ സ്ക്വാഡിലേക്ക് ഒരു മലയാളി വംശജൻ നടന്നു കയറുമ്പോൾ, അത് കേവലം ഒരു കായിക നേട്ടത്തിനപ്പുറം കണ്ണൂരിന്റെ മണ്ണിൽ വേരുകളുള്ള ഒരു കുടുംബത്തിന്റെ കാൽപന്ത് നിയോഗമായി മാറുകയാണ്. ഖത്തർ ദേശീയ ടീമിന്റെ ജേഴ്സിയിൽ ലോകകപ്പിനായി പന്തുതട്ടാൻ ഒരുങ്ങുന്ന ഇരുപതുകാരനായ തഹ്‌സിൻ മുഹമ്മദ് ജംഷിദിന് പറയാനുള്ളത്, അച്ഛൻ മൈതാനങ്ങളിൽ തുടങ്ങിവെച്ച ആ പഴയ ഫുട്ബോൾ പാരമ്പര്യം ലോകവേദിയിൽ എത്തിച്ച ഒരു തലശ്ശേരി കണക്ഷന്റെ കഥയാണ്.

ഫുട്ബോൾ ലോകം തഹ്‌സിന് ഒട്ടും പുതിയൊരു തട്ടകമല്ല. അത് അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. തഹ്‌സിന്റെ പിതാവ് ജംഷിദ് തന്റെ കോളേജ് പഠനകാലത്ത് നാല് വർഷത്തോളം കാലിക്കറ്റ് സർവകലാശാലാ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മികച്ചൊരു മിഡ്ഫീൽഡറായിരുന്നു. അക്കാലത്ത് മലബാറിലെ പ്രാദേശിക ടൂർണമെന്റുകളിലും സർവകലാശാലാ മത്സരങ്ങളിലും ജംഷിദ് പുറത്തെടുത്ത കളി മികവാണ് പിന്നീട് മകനിലേക്കും പകർന്നു നൽകിയത്.

 Tahsin Mohammed
തഹ്‌സീന്‍ മുഹമ്മദ്SOURCE: X

ജൂലൈ 11ന് ന്യൂ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന് കൊടിയേറുമ്പോൾ, ആ ആഘോഷത്തിന്റെ ഒരു ചെറിയ സ്പന്ദനം ഇങ്ങ് കേരളത്തിലും ഉണ്ടാകും. ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ ആദ്യമായി ഒരു മലയാളി വംശജൻ ബൂട്ട് അണിയാൻ ഒരുങ്ങുകയാണ്.

Tahsin
ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഖത്തര്‍ ലോകകപ്പ് ടീമില്‍ മലയാളി പന്തുതട്ടും, ആരാണ് തഹ്‌സീന്‍ മുഹമ്മദ്?

തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും മകനാണ് തഹ്‌സിൻ. 1996ലാണ് ഇരുവരും തൊഴിൽ തേടി ദോഹയിലെത്തിയത്. പിന്നീട് അവിടെയായിരുന്നു ജീവിതവും കുടുംബവും. ദോഹയിൽ ജനിച്ചും വളർന്നും വന്ന തഹ്‌സിന് ഖത്തർ തന്നെയാണ് സ്വന്തം രാജ്യം. എന്നാൽ വീട്ടിനുള്ളിൽ സംസാരിക്കുന്നത് മലയാളവും, ശിരകളിൽ കേരളത്തിന്റെ ഫുട്ബോൾ ആവേശവുമായിരുന്നു.

ചെറുപ്പം മുതലേ പന്തുതട്ടി വളർന്ന തഹ്‌സിൻ, ഖത്തർ സർക്കാർ സ്പോൺസർ ചെയ്യുന്ന പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിന്റെ വഴിയിലേക്ക് എത്തിയത്. അണ്ടർ-17, അണ്ടർ-19 ടീമുകളിലൂടെ സ്ഥിരതയാർന്ന പ്രകടനം നടത്തിയതോടെ ദേശീയ ടീമിലേക്കുള്ള വാതിലും തുറന്നു.

Tahsin
'സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും'; ജലീലും ഭാര്യയും ഇനി 'സഖാക്കള്‍'

2024 ജൂൺ 11ന് ഇന്ത്യക്കെതിരായ ഫിഫ ലോകകപ്പ് ക്വാളിഫയർ മത്സരത്തിലാണ് തഹ്‌സിൻ ആദ്യമായി ഖത്തറിന്റെ സീനിയർ ടീമിനായി ഇറങ്ങിയത്. അന്ന് വെറും 18 വയസ്സ് മാത്രം. 2024 ൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഇന്ത്യക്കെതിരെ കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ “ഫുട്ബോൾ കളിക്കുന്നതിൽ എന്ത് രാഷ്ട്രീയം?” എന്നായിരുന്നു മറുപടി

Tahsin Muhammed
Tahsin Muhammed

അഭിമാനവും ആത്മവിശ്വാസവും കലർന്ന ആ വാക്കുകൾ പോലെ തന്നെയായിരുന്നു തഹ്‌സിന്റെ യാത്രയും. “എനിക്ക് ഖത്തർ എന്റെ സ്വന്തം രാജ്യമാണ്. ഞാൻ ഒരു ഖത്തരി പൗരനാണ്,” തഹ്‌സിൻ പറഞ്ഞിരുന്നു.

ഖത്തറിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ ഭാഗമായിരുന്ന തഹ്‌സിൻ, അവിടെ നിന്നാണ് ദേശീയ ടീമിലേക്കുള്ള വിളി എത്തിയത്. ലോകകപ്പ് ടീമിൽ ഇടംപിടിച്ചപ്പോൾ പോലും ആവേശത്തേക്കാൾ ഉത്തരവാദിത്തത്തോടെയായിരുന്നു പ്രതികരണം.

“ലോകകപ്പ് ടീമിന്റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്. പക്ഷേ ഒരു ടീം എന്ന നിലയിൽ കപ്പ് നേടാൻ ഖത്തറിനു ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്,” അദ്ദേഹം പറഞ്ഞു

Tahsin
മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട്; ലീഗിനും മുസ്ലിം സംഘടനകൾക്കും തലവേദന

ഫുട്ബോൾ തഹ്‌സിന് പുതിയൊരു ലോകമല്ല. പിതാവ് ജംഷിദും മികച്ച ഫുട്ബോൾ താരമായിരുന്നു. കോളേജ് പഠനകാലത്ത് നാല് വർഷം കാലിക്കറ്റ് സർവകലാശാലയ്ക്കായി ജംഷിദ് ബൂട്ടണിഞ്ഞിട്ടുണ്ട്. അച്ഛനിൽ നിന്ന് മകനിലേക്കെത്തിയ ആ ഫുട്ബോൾ പാരമ്പര്യമാണ് ഇപ്പോൾ ലോകകപ്പ് വേദിവരെ എത്തിയിരിക്കുന്നത്.

ലോകകപ്പിൽ ഖത്തറിന്റെ ജേഴ്സിയിലായിരിക്കും തഹ്‌സിൻ ഇറങ്ങുക. പക്ഷേ, ഓരോ മലയാളി ഫുട്ബോൾ ആരാധകനും ആ ബൂട്ടുകളിൽ സ്വന്തം സ്വപ്നത്തിന്റെ ശബ്ദം കേൾക്കും.

Summary

In a historic moment for Kerala, 20-year-old Tahsin Mohammed Jamshid, with roots in Thalassery, Kannur, has been selected for the Qatar national football team for the FIFA World Cup,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com