മാമാങ്ക ചരിത്രം ആധികാരികമാകും; 'നിളാനാദം' എന്ന പേരില്‍ പുസ്തകം വരുന്നു

ചരിത്ര തെളിവുകള്‍ ഏകോപിപ്പിക്കുകയാണെന്ന് മാമാങ്കം ട്രസ്റ്റ് വ്യക്തമാക്കി
mamangam
മാമാങ്കംAI Generated Image
Updated on
1 min read

മലപ്പുറം: തിരുനാവായയും മാമാങ്കവും സംബന്ധിച്ച ചരിത്ര വ്യാഖ്യാനങ്ങളെ ചുറ്റിപ്പറ്റി തുടരുന്ന ചര്‍ച്ചകള്‍ക്കിടയില്‍, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് 'നിളാനാദം' എന്ന പേരില്‍ പുസ്തകം തയ്യാറാക്കുന്നു. ചരിത്ര രേഖകളും വാമൊഴി പരമ്പരകളും സമാഹരിച്ച് മാമാങ്കത്തിന്റെ പഠനത്തിന് പുതിയ ദിശ നല്‍കുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് അറിയിച്ചു.

മാമാങ്കത്തെ മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും, മഹാമാഘ മഹോത്സവം പോലുള്ള പരിപാടികള്‍ ഇതിന്റെ ഭാഗമാണെന്നും ട്രസ്റ്റ് ആരോപിച്ചു. ഇത്തരം പ്രവണതകള്‍ക്ക് മറുപടിയായി ചരിത്ര തെളിവുകള്‍ ഏകോപിപ്പിക്കുകയാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ചരിത്രകാരന്‍ സി രാധാകൃഷ്ണന്‍ നിര്‍ദേശിച്ച പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നതെന്ന്‌ മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ചിറക്കല്‍ ഉമ്മര്‍ പറഞ്ഞു.

മാമാങ്കത്തിന് നേരിട്ട് സാക്ഷികളില്ലാത്തതിനാല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും, അതിനാല്‍ 'കണ്ടത്', 'കേട്ടത്' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിവരങ്ങള്‍ സമാഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എന്‍എം നമ്പൂതിരി, കേശവന്‍ വേലുത്താട്ട്, പ്രൊഫ. എംജിഎസ് നാരായണന്‍ എന്നിവരുടെ പഠനങ്ങള്‍ 'കണ്ടതി'ല്‍ ഉള്‍പ്പെടുത്തും. തലമുറകളായി പകര്‍ന്നു വന്ന വാമൊഴികള്‍ 'കേട്ടത്' വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാമാങ്കത്തെക്കുറിച്ച് തെറ്റായ ചരിത്രവ്യാഖ്യാനങ്ങള്‍ പ്രചരിക്കുന്നുവെന്ന് ട്രസ്റ്റ് അംഗം പ്രേംജി ആനിക്കോട്ടിക്കല്‍ ആരോപിച്ചു. മഹാമാഘ മഹോത്സവം പോലുള്ള പരിപാടികള്‍ക്ക് ചരിത്രാടിസ്ഥാനമില്ലെന്നും, മാമാങ്കം അവസാനിച്ചതില്‍ ടിപ്പു സുല്‍ത്താന് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. മാമാങ്കം അവസാനിച്ച സമയത്ത് ടിപ്പുവിന് ഏകദേശം അഞ്ചു വയസ്സ് മാത്രമായിരുന്നുവെന്നും, ഇത്തരം അവകാശവാദങ്ങള്‍ ചരിത്രപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖാപരമായ ചരിത്രസത്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mamangam
'കേരളം ഭരിക്കുന്നത് യുജെപി?; മോദിയുടെ ചിത്രത്തിനും പിഎം ശ്രീക്കും 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ പുറപ്പാട്?'
mamangam
വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ; മുന്നറിയിപ്പ്
mamangam
' അത് വേണ്ടപ്പെട്ടവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും കൊടുത്ത പെന്‍ഷന്‍; അതൊന്നും പരിശോധിക്കാതെ കൊടുക്കുന്ന പ്രശ്‌നമില്ല'
Summary

Mamangam Memorial Trust to prepare book to make Mamangam history authentic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com