ഭിന്നശേഷി-വയോജന സൗഹൃദമാകാൻ ആതിരപ്പിള്ളി; ചരിത്ര പരിഷ്കാരങ്ങളുമായി വനംവകുപ്പ്

നടന്നുപോകാൻ ബുദ്ധിമുട്ടുള്ളവർക്കായി ബഗ്ഗി കാർ സർവീസുകളും വീൽചെയർ പാതകളും ഒരുങ്ങുന്നു. ഹരിത ടൂറിസത്തിന് പുതിയ മുഖം നൽകാൻ വനംവകുപ്പ്
Athirappally water falls
Athirappally water falls
Updated on
2 min read

തൃശ്ശൂർ: ദക്ഷിണേന്ത്യയുടെ നയാഗ്ര എന്ന് വിനോദസഞ്ചാര ഭൂപടത്തിൽ ഖ്യാതിനേടിയ തൃശ്ശൂരിലെ പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി ആസ്വദിക്കാൻ പാകത്തിൽ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ കേന്ദ്രമായി മാറുന്നു. ചാലക്കുടിപ്പുഴയുടെ ഭാഗമായ, ചോലയാർ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വനംവകുപ്പ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് ബാബു വ്യക്തമാക്കി. പ്രകൃതിഭംഗി ആസ്വദിക്കാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഇനി തടസ്സമാകില്ലെന്ന വലിയ സന്ദേശമാണ് ഈ പദ്ധതി നൽകുന്നത്.

Athirappally water falls
ലാലൂരിലെ കാറ്റിൽ ഇപ്പോൾ കയ്പ്പില്ല; പക്ഷേ 'വാസുവേട്ടൻ' ആയുധം താഴെ വെച്ചിട്ടില്ല! 70-ലും തളരാത്ത പോരാട്ടവീര്യം

നിലവിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തേക്ക് എത്തുന്നതിനായി സഞ്ചാരികൾക്ക് കാട്ടിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം നടന്നു കയറേണ്ടതുണ്ട്. ഇത് പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ പ്രവേശന കവാടത്തിൽ തന്നെ വീൽചെയറുകൾ ലഭ്യമാക്കുകയും, ഇവ സുഗമമായി കൊണ്ടുപോകുന്നതിനായി കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ പ്രത്യേക വീൽചെയർ പാതകൾ (Pathways) വനംവകുപ്പ് നിർമ്മിക്കുകയും ചെയ്യും.

Athirappally water falls
തൃശൂരിന്റെ ആകാശക്കാഴ്ച കാണണോ? പത്മരാജൻ സിനിമകളിലെ ആ പഴയ വിലങ്ങൻ കുന്ന് ഇന്നും സഞ്ചാരികളെ മാടിവിളിക്കുന്നു

ബഗ്ഗി കാർ സർവീസും വിനോദസഞ്ചാരികളുടെ റെക്കോർഡ് കുതിപ്പും

നടന്നു കയറാൻ ബുദ്ധിമുട്ടുള്ള പ്രായമായവർക്കും മറ്റും വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗം വരെ എളുപ്പത്തിൽ എത്തുന്നതിനായി പരിസ്ഥിതി സൗഹൃദ 'ബഗ്ഗി കാർ' സർവീസുകൾ അതിരപ്പിള്ളിയിൽ ഉടൻ ആരംഭിക്കും. വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഈ സർവീസ് വയോജനങ്ങളായ സഞ്ചാരികൾക്ക് വലിയ ആശ്വാസമാകും. ബാഹുബലി, രാവൺ തുടങ്ങിയ വൻകിട സിനിമകളുടെ പ്രധാന ലൊക്കേഷനായതോടെ ആഭ്യന്തര-അന്തർദ്ദേശീയ സഞ്ചാരികളുടെ വൻ തിരക്കാണ് ഇവിടേക്ക് അനുഭവപ്പെടുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടം കൂടി ഉൾപ്പെടുന്ന ഈ മേഖലയിലേക്ക് പ്രാദേശിക കുടുംബങ്ങൾ വർഷത്തിലൊരിക്കലെങ്കിലും സന്ദർശനം നടത്തുന്നത് ഒരു പതിവാണ്.

Athirappally water falls
ആർടിഒ ആണെന്നറിയാതെ ബസ് ജീവനക്കാരുടെ ഭീഷണി! ഒടുവിൽ പാതിവഴിയിൽ സർവീസ് നിർത്തിയ സ്വകാര്യ ബസിന് കനത്ത പിഴ

ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 86,29,310 സഞ്ചാരികളാണ് അതിരപ്പിള്ളിയും വാഴച്ചാലും സന്ദർശിച്ചത്. ഈ വർഷം ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകൾ അതിരപ്പിള്ളിയിൽ മാത്രമായി എത്തിക്കഴിഞ്ഞു. 2026-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ടിക്കറ്റ് വില്പനയിലൂടെ മാത്രം 1.24 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് വനംവകുപ്പിന് ലഭിച്ചത്.

സാഹസിക സഞ്ചാരികൾക്കായി പുതിയ വനപാതകൾ

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക സൗകര്യങ്ങൾക്ക് പുറമെ, സാഹസിക ടൂറിസം ഇഷ്ടപ്പെടുന്ന യുവാക്കൾക്കായി കാടിനുള്ളിൽ പുതിയ ട്രെക്കിങ് പാതകളും ടെന്റിങ് സൗകര്യങ്ങളും ഒരുക്കാൻ വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്. ദീർഘദൂര ട്രെക്കിങ്ങുകളെക്കുറിച്ച് നിരവധി സഞ്ചാരികൾ അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് വനത്തിന്റെ ഉൾഭാഗങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായ പുതിയ ട്രെക്കിങ് റൂട്ടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് തന്നെ അതിരപ്പിള്ളിയെ ഏവർക്കും പ്രാപ്യമായ ഒരു ആഗോള ടൂറിസം കേന്ദ്രമാക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.

Summary

The famous Athirappilly waterfalls in Thrissur, often dubbed as the 'Niagara of South India,' are set to undergo a major transformation to become completely disabled and elderly-friendly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com