വിദ്യാർഥികളോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: പിൻവാതിൽ അടച്ചിട്ട് യാത്ര തടഞ്ഞു

ഷൊർണൂർ-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ ക്രൂരത; കഴിഞ്ഞ ദിവസം 11 വിദ്യാർഥികൾക്ക് പഠനം നഷ്ടപ്പെട്ടു
Private Bus issue TCR
Private Bus issue TCR
Edited By:
Updated on
1 min read

തൃശൂർ: വിദ്യാർഥികൾക്ക് നേരെ സ്വകാര്യ ബസുകളുടെ യാത്രാവകാശ നിഷേധം തുടരുന്നു. മുൻപ് വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലായിരുന്നു സ്വകാര്യ ബസുകൾ വിദ്യാർഥികളോട് ക്രൂരത കാണിച്ചതെങ്കിൽ, ഇത്തവണ ഷൊർണൂർ - തൃശൂർ റൂട്ടിലാണ് ബസ് ജീവനക്കാരുടെ അതിക്രമം. രാവിലെ 7.30 മുതൽ 8.20 വരെയുള്ള സമയങ്ങളിൽ ബസിന്റെ പിൻവാതിൽ അടച്ചിട്ടാണ് വിദ്യാർഥികളെ ഒഴിവാക്കുന്നത്. മുൻവാതിലിലൂടെ മുതിർന്ന യാത്രക്കാരെ മാത്രം കയറ്റുകയും വിദ്യാർഥികളെ തള്ളിയിറക്കി യാത്രാസൗകര്യം നിഷേധിക്കുകയുമാണ് ബസ് ജീവനക്കാർ ചെയ്യുന്നത്.

Private Bus issue TCR
പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം ബസുകളിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിലെത്താനാകാതെ പഠനം നഷ്ടപ്പെട്ടത്. ദിവസങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായി ഇടപെട്ടു. വിദ്യാർഥികളെ കയറ്റാതെ സർവീസ് നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി. വിദ്യാർഥികളോട് മോശമായി പെരുമാറുകയോ യാത്ര നിഷേധിക്കുകയോ ചെയ്യുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Private Bus issue TCR
നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത
Private Bus issue TCR
കഴുതപ്പാലിൽ നിന്ന് സോപ്പുകൾ; വ്യത്യസ്ത സംരംഭവുമായി ഇരുപത്തിരണ്ടുകാരൻ
Private Bus issue TCR
മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി 'പടയപ്പ'; വെയിറ്റിംഗ് ഷെഡും കടയും തകർത്തു| VIDEO
Summary

Private buses operating on the Shornur-Thrissur route are under scrutiny after systematically denying rides to school students during morning peak hours (7:30 AM to 8:20 AM).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com