പ്രതിഷേധം ഫലം കണ്ടു; കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

മുൻ മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരും നാട്ടുകാരും ആശുപത്രി ഉപരോധിച്ചു
Raju
Raju
Updated on
1 min read

വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. രാജുവിന്റെ മരണത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. മുൻ മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. രാജുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Raju
മോഹൻലാൽ ചിത്രം 'ദൃശ്യം 3'യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം; നിയമനടപടിയുമായി ഉടമ

പ്രതിഷേധത്തെ തുടർന്നാണ് 14 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതായി മാനന്തവാടി എംഎൽഎ ഉഷാ വിജയൻ അറിയിച്ചത്. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. എന്നാൽ ആശ്രിതർക്ക് സർക്കാർ ജോലി ഉറപ്പുനൽകാതെ മൃതദേഹം ആശുപത്രിയിൽ നിന്ന് മോർച്ചറിയിലേക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

Raju
ആളുകള്‍ കൂട്ടം കൂടരുത്; ഒരാഴ്ചത്തേക്ക് ചന്തകള്‍ റാലികള്‍ ഒഴിവാക്കണം; ഷിഗല്ല വ്യാപനത്തില്‍ കടുത്ത നിയന്ത്രണവുമായി നെന്മനേി പഞ്ചായത്ത്

ബുധനാഴ്ച രാവിലെ 9.30ഓടെ കാട്ടിക്കുളത്തെ കൃഷിയിടത്തിൽ വച്ചാണ് രാജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 1.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കളും നാട്ടുകാരും പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മുൻ മന്ത്രി ഒ.ആർ. കേളുവും പ്രതിഷേധത്തിന് നേതൃത്വം നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് രാജു മരിച്ചതെന്ന് രാജുവിന്റെ ബന്ധുക്കൾ ആരോപിച്ചു. നഷ്ടപരിഹാരവും ആശ്രിത നിയമനവും സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

Raju
'ഇൻക് ഇംഗ്ലീഷ് മീഡിയത്തിൽ പോണം. അയിന് ഇപ്പച്ചി സമ്മയ്ക്കിണില്ല' തങ്ങളെ സമീപിച്ച കുഞ്ഞിന്റെ പരാതിക്ക് ഉടൻ പരിഹാരം

സംഭവസ്ഥലത്തേക്കോ ആശുപത്രിയിലേക്കോ വയനാടിന്റെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖ് എത്തിയില്ലെന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

Summary

Following intense public protests led by former Minister O.R. Kelu and CPM leaders at the Mananthavady Medical College, the government has announced a compensation of ₹14 lakh for the family of Raju, a member of the Kattunaikka tribe who died in a wild elephant attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com