പെണ്ണിന്റെ രോദനം - അന്നും ഇന്നും

മന്നാളുവോരുടെ വര്‍ത്തമാനത്തിലുംമന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം
പെണ്ണിന്റെ രോദനം - അന്നും ഇന്നും

ണ്ടു പണ്ടാണ്; മഹാരാജകീയമാം
മണ്ഡപത്തിന്റെയരങ്ങാണ്; സാക്ഷികള്‍
കണ്ണുതുറന്ന പുരുഷസമൂഹവും,
കണ്ണു തുറക്കുവാനാ ജന്മമാവാത്ത
രക്ഷകമ്മന്യനും, നീതിധര്‍മ്മങ്ങള്‍തന്‍
പക്ഷത്തുനിന്നുയരേണ്ടും വിലക്കുകള്‍
ആരുടെ പ്രീതിയുമോരാതുരയ്‌ക്കേണ്ട
ധീരതയാളാന്‍ ചുമതലക്കാരായ
ആചാര്യവര്യരും, സാമാജികശ്രേഷ്ഠ
രാകെയുമാണെങ്കിലുമന്നുയര്‍ന്നതും
പെണ്ണിന്റെ രോഗദനം; നഗ്‌നയായ് ലോകര്‍തന്‍
കണ്‍മുന്നിലൂടെ വലിച്ചിഴച്ചും ബലാല്‍
സംഗത്തുടര്‍ച്ചയ്‌ക്കൊടുവില്‍ കൊലചെയ്തു
താണ്ഡവമാടിയും വാഴുന്ന രാക്ഷസ
ദണ്ഡകന്മാര്‍ക്കു മൗനത്താല്‍ത്തുണയായി
മന്നാളുവോരുടെ വര്‍ത്തമാനത്തിലും
മന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം.

ആചാര്യവര്‍ഗ്ഗവും, സാമാജികസ്ഥാന
മാരോഹണം ചെയ്തധികാരമാളുന്ന
വീരസിംഹങ്ങളും, ചിന്തകമ്മന്യരും,
മാനവസംസ്‌കാര സംരക്ഷകരെന്ന
മേനിയില്‍ മേയുന്ന നേതാരമ്മന്യരും
കണ്ടു മൗനം പൂണ്ടിരിക്കവേ പൊങ്ങുന്നു
വിണ്ടലം ഭേദിച്ചു പെണ്ണിന്റെ രോദനം.

എങ്കിലുമെല്ലാരുമോര്‍ക്കണം കശ്മല
സംഘമൊടുവില്‍ കുരുക്ഷേത്രഭൂമിയില്‍
ഒന്നിച്ചൊടുങ്ങിച്ചരിത്രമാവര്‍ത്തിക്കു
മെന്ന കാലത്തിന്‍ പ്രതികാരഗര്‍ജ്ജനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com