ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി നടീനടന്മാരാണ് തുറന്നു പറഞ്ഞിട്ടുള്ളത്. കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ അറിയപ്പെട്ടിരുന്നത് ഡിന്നർ എന്ന പേരിലായിരുന്നു എന്നാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമറസ് താരം ഷെർലിൻ ചോപ്ര. കരിയറിന്റെ തുടക്കത്തിൽ പാതിരാത്രിയിലെ ഡിന്നറിന് നിരവധി സംവിധായകർ വിളിച്ചിരുന്നു. എന്നാൽ അതിന് പിന്നിലുള്ള ലക്ഷ്യം വളരെ നാളുകൾക്ക് ശേഷമാണ് മനസിലായത് എന്നാണ് ഷെർലിൻ പറയുന്നത്.
എന്നിലെ കഴിവ് സംവിധായകർ അറിയണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാൻ ഇടയ്ക്കൊക്കെ സംവിധായകരെ കാണാൻ പോയത്. എന്റെ പോർട്ട്ഫോളിയോയുമായി ഞാൻ അവരെ കാണാനായി പോകുമ്പോൾ അവർ എന്നോട് പറയും ഡിന്നറിന് കാണാമെന്ന്. എപ്പോഴാണ് വരേണ്ടത് എന്ന് ചോദിക്കുമ്പോൾ രാത്രി 11, 12 മണിയെന്ന് പറയും. ആ സമയം എന്തിനാണെന്ന് ഞാൻ ആലോചിക്കുമായിരുന്നു. വളരെ വൈകിയാണ് ആ സമയത്ത് സംവിധായകർ പ്രൊഫഷണൽ ഡിന്നർ കളിക്കാനാവില്ലെന്ന് മനസിലായത്. അവർക്ക് ഡിന്നർ എന്നു പറഞ്ഞാൽ വഴങ്ങിക്കൊടുക്കലായിരുന്നു. നാലഞ്ചു പ്രാവശ്യം എനിക്കിതുണ്ടായപ്പോഴാണ് മനസിലായത് ഡിന്നറ്‍ എന്നാൽ കം ടു മി ബേബി എന്നാണെന്ന്- ഷെർലിൻ വ്യക്തമാക്കി.
അത് മനസിലാക്കിയതോടെ താൻ ഡിന്നർ മാത്രം കഴിക്കില്ലെന്ന് നേരിട്ട് പറയാൻ പഠിച്ചു എന്നാണ് താരം പറയുന്നത്. വീണ്ടും കോഡ് വേഡുമായി വന്നവരോട് ഞാൻ ഡയറ്റിലായതുകൊണ്ട് ഡിന്നർ കഴിക്കാറില്ലെന്നും ബ്രേക്ക്ഫാസ്റ്റിനോ ലഞ്ചിനോ കാണാം എന്നും പറഞ്ഞു. പിന്നെ അവരൊന്നും അതും പറഞ്ഞ് വന്നിട്ടില്ലെന്നാണ് ഷെർലിൻ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates